അരിസോണ: ട്രംപ് ഭരണകൂടത്തിന്റെ കർശനമായ കുടിയേറ്റ വിരുദ്ധ നടപടികൾക്കെതിരെ അമേരിക്കയിലുടനീളം വൻ പ്രതിഷേധം. 'ജോലിയില്ല, സ്‌കൂളില്ല, ഷോപ്പിംഗില്ല' എന്ന ആഹ്വാനവുമായി വെള്ളിയാഴ്ച നടന്ന ദേശീയ പണിമുടക്കിൽ ആയിരക്കണക്കിന് ആളുകൾ പങ്കുചേർന്നു.
മിനിയാപൊളിസിൽ അലക്‌സ് പ്രെറ്റി എന്ന നഴ്‌സിനെ ബോർഡർ പട്രോൾ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നതാണ് നിലവിലെ പ്രതിഷേധം ശക്തമാകാൻ കാരണം. ജനുവരി 7ന് റെനെ ഗുഡ് എന്ന യുവതി വെടിയേറ്റ് മരിച്ചതും ജനരോഷം വർദ്ധിപ്പിച്ചു.
അരിസോണ, കൊളറാഡോ, ജോർജിയ തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ സ്‌കൂളുകളിൽ വിദ്യാർത്ഥികൾ ക്ലാസുകൾ ബഹിഷ്‌കരിച്ച് തെരുവിലിറങ്ങി. മിഷിഗണിൽ കൊടുംതണുപ്പിനെ അവഗണിച്ചും നൂറുകണക്കിന് വിദ്യാർത്ഥികൾ പ്രതിഷേധ മാർച്ച് നടത്തി.
ലോസ് ഏഞ്ചൽസിൽ സംഘർഷം: ലോസ് ഏഞ്ചൽസിൽ പ്രതിഷേധക്കാർക്ക് നേരെ ഫെഡറൽ ഏജന്റുകൾ കെമിക്കൽ സ്‌പ്രേ പ്രയോഗിച്ചു. പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി മാക്‌സിൻ വാട്ടേഴ്‌സും ഈ പ്രതിഷേധത്തിൽ പങ്കെടുത്തു.നെബ്രാസ്‌കയിൽ പ്രതിഷേധത്തിനിടെ ട്രംപിന്റെ പതാക കെട്ടിയ വാഹനം ഇടിച്ച് ഒരു വിദ്യാർത്ഥിക്ക് പരിക്കേറ്റു.
പ്രതിഷേധത്തിന്റെ ഭാഗമായി നിരവധി വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. തുറന്നു പ്രവർത്തിച്ച പല സ്ഥാപനങ്ങളും അന്നത്തെ ലാഭത്തിന്റെ ഒരു വിഹിതം കുടിയേറ്റക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനകൾക്ക് നൽകുമെന്ന് പ്രഖ്യാപിച്ചു.
ഫെഡറൽ ഏജന്റുകൾ തെരുവുകളിലും സ്‌കൂളുകൾക്ക് സമീപവും ഭീതി പടർത്തുകയാണെന്നും, പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കപ്പെടുകയാണെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
