തന്റെ പുസ്തക പ്രചാരണയാത്രയിൽ ഗാസ യുദ്ധത്തെ കുറിച്ച് അപലപിച്ചു കമല ഹാരിസ്; പിന്നാലെ പ്രതിഷേധം 

SEPTEMBER 24, 2025, 8:32 PM

മുൻ വൈസ് പ്രസിഡൻറ് കമല ഹാരിസ്, തന്റെ പുതിയ പുസ്തകപ്രചാരണയാത്രയുടെ ആദ്യ ദിനം തന്നെ ഗാസാ യുദ്ധത്തെക്കുറിച്ചുള്ള പ്രതിഷേധങ്ങളെ നേരിടേണ്ടിവന്നതായി റിപ്പോർട്ട്. “പാലസ്തീൻ ജനങ്ങളോട് ചെയ്യുന്ന കാര്യങ്ങൾ അത്യന്തം ഭയാനകമാണ്. അത് എന്റെ ഹൃദയം തകർക്കുന്നു. ഡോണാൾഡ് ട്രംപ് നെതന്യാഹുവിന് വേണ്ടത് ചെയ്യാൻ ‘ബ്ലാങ്ക് ചെക്ക്’ കൊടുത്തിരിക്കുകയാണ്” എന്നാണ്  കാണികൾക്ക്  മുന്നിൽ സംസാരിക്കുമ്പോൾ അവർ പറഞ്ഞത്. 

2024-ലെ തിരഞ്ഞെടുപ്പിൽ ജോ ബൈഡൻ പിന്മാറിയതിനു ശേഷം ട്രംപിനെതിരായി കമല ഹാരിസ് ആരംഭിച്ച അതിവേഗ പ്രചാരണത്തെക്കുറിച്ചുള്ള “107 ഡേയ്സ്” എന്ന പുസ്തകത്തെക്കുറിച്ചുള്ള സംഭാഷണത്തിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാൽ പരിപാടിക്കിടെ നാല് പ്രോ-പാലസ്തീൻ പ്രതിഷേധക്കാർ ഇടപെട്ടു. “പാലസ്തീൻ ജനങ്ങളുടെ രക്തം നിങ്ങളുടെ കൈകളിലാണ്” എന്നാണ് അവർ വിളിച്ചു പറഞ്ഞത്. സുരക്ഷാ ഉദ്യോഗസ്ഥർ പിന്നീട് അവരെ പുറത്താക്കി. തുടർന്ന് കമല ഹാരിസ് കാണികളോട് ശാന്തമായി ഇരിക്കാൻ ആവശ്യപ്പെട്ടു. “നിങ്ങളുടെ വേദനയും ആശങ്കയും ഞാൻ മനസ്സിലാക്കുന്നു. ഇങ്ങനെയാകേണ്ടതില്ലായിരുന്നു. ട്രംപ് കൊടുത്ത ‘ബ്ലാങ്ക് ചെക്ക്’ കൊണ്ടാണ് ഇത് സംഭവിച്ചത്.” എന്ന് അവർ ആവർത്തിച്ചു.

vachakam
vachakam
vachakam

അതേസമയം പരിപാടിക്കു പുറത്തും നിരവധി പ്രതിഷേധങ്ങൾ നടന്നു. പരിപാടിയിൽ ഹാരിസ് പലവട്ടം ട്രംപിനെ വിമർശിച്ചു. “ട്രംപും അദ്ദേഹത്തിന്റെ കൂട്ടരും ഒരു കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തെ പോലെ പെരുമാറുന്നു” എന്നായിരുന്നു മറ്റൊരു വിമർശനം. ഇതിന് ട്രംപ്, സോഷ്യൽ മീഡിയയിൽ മറുപടി നൽകി. “ഒരു വലിയ കള്ളം! ക്ഷമ ചോദിക്കണം” എന്നാണ് ട്രംപ് കുറിച്ചത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam