ഹണ്ട്‌സ്‌വിൽ (ടെക്‌സസ്): 2008ൽ ഗാർലൻഡിൽ രണ്ട് യുവാക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ജെയിംസ് ബ്രോഡ്‌നാക്‌സിന്റെ (37) വധശിക്ഷ നടപ്പിലാക്കി. ഏപ്രിൽ 30 വ്യാഴാഴ്ച രാത്രി ഹണ്ട്‌സ്‌വിൽ ജയിലിൽ മാരകമായ വിഷമിശ്രിതം കുത്തിവെച്ചായിരുന്നു ശിക്ഷ നടപ്പാക്കിയത്. രാത്രി 6:47ന് അദ്ദേഹം മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു.
2008 ജൂൺ 19ന് ഗാർലൻഡിലെ ഒരു റെക്കോർഡിംഗ് സ്റ്റുഡിയോയ്ക്ക് പുറത്തുവെച്ച് മാത്യു ബട്ട്‌ലർ, സ്റ്റീഫൻ സ്വാൻ എന്നിവരെ കൊള്ളയടിക്കാനുള്ള ശ്രമത്തിനിടെ വെടിവെച്ചു കൊന്നുവെന്നതാണ് കേസ്.
അറസ്റ്റിലായ സമയത്ത് താനാണ് കൊലപാതകം നടത്തിയതെന്ന് ബ്രോഡ്‌നാക്‌സ് മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയിരുന്നു. അന്ന് ഇരകളുടെ കുടുംബങ്ങളോട് യാതൊരു അനുതാപവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നില്ല.
വധശിക്ഷയ്ക്ക് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ കേസിൽ വലിയ നാടകീയതകൾ അരങ്ങേറി. കൊലപാതകം നടത്തിയത് ബ്രോഡ്‌നാക്‌സ് അല്ലെന്നും താനാണെന്നും വെളിപ്പെടുത്തി അദ്ദേഹത്തിന്റെ കസിൻ ഡെമാരിയസ് കമ്മിംഗ്‌സ് രംഗത്തെത്തി.
കൊലയ്ക്കുപയോഗിച്ച തോക്കിലും ഇരകളുടെ വസ്ത്രങ്ങളിലും കമ്മിംഗ്‌സിന്റെ ഡിഎൻഎ ആണ് കണ്ടെത്തിയതെന്നും ബ്രോഡ്‌നാക്‌സിന്റേതല്ലെന്നും പ്രതിഭാഗം അഭിഭാഷകർ വാദിച്ചു.
ജൂറി തെരഞ്ഞെടുപ്പിൽ വംശീയ വിവേചനം നടന്നതായും ബ്രോഡ്‌നാക്‌സിന്റെ അഭിഭാഷകർ ആരോപിച്ചു.
എങ്കിലും, മുൻപ് നടത്തിയ കുറ്റസമ്മതവും മറ്റ് തെളിവുകളും കണക്കിലെടുത്ത് സുപ്രീം കോടതിയും ടെക്‌സസ് അപ്പീൽ കോടതിയും വധശിക്ഷ തടയാൻ വിസമ്മതിച്ചു.
മരണത്തിന് മുൻപുള്ള തന്റെ അവസാന പ്രസ്താവനയിൽ താൻ നിരപരാധിയാണെന്ന് ബ്രോഡ്‌നാക്‌സ് ആവർത്തിച്ചു. 'ഞാൻ നിരപരാധിയാണ്, ടെക്‌സസിന് തെറ്റുപറ്റി. എന്റെ കേസിലെ വസ്തുതകൾ അത് തെളിയിക്കും,' അദ്ദേഹം പറഞ്ഞു. 17 വർഷത്തിലേറെ ജയിൽ ശിക്ഷ അനുഭവിച്ച ബ്രോഡ്‌നാക്‌സ്, ശിക്ഷ നടപ്പാക്കുന്നതിന് രണ്ടാഴ്ച മുൻപ് മാത്രമാണ് വിവാഹിതനായത്.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
