മാർ ജേക്കബ് തൂങ്കുഴിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി

SEPTEMBER 18, 2025, 1:10 PM

ഷിക്കാഗോ: തൃശൂർ അതിരൂപതയുടെ ആർച്ച് ബിഷച്ച് മാർ ജേക്കബ്ബ് തുങ്കുഴി പിതാവിന്റെ നിര്യാണത്തിൽ ഷിക്കാഗോ രൂപതാ മെത്രാൻ മാർ ജോയി ആലപ്പാട്ട് ആകാധമായ ദുഖം രേഘപ്പെടുത്തി. 1930ൽ പാലാ വിളക്കുമാടത്ത് കർഷക കുടുംബത്തിലാണ് തുങ്കുഴി പിതാവിന്റെ ജനനം. കുടുംബം പിന്നിട് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിലേക്കു കുടിയേറി.

തൃശൂർ അതിരൂപതാ ആർച്ച് ബിഷപ്പ് ആകുന്നതിനു മുമ്പ് അദ്ദേഹം മാനന്തവാടി രുപതായുടെ പ്രഥമ ബിഷപ്പ് , താരേശേരി രൂപതാ ബിഷപ്പ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. ജീവൻ ടിവിയുടെ സ്ഥാപക ചെർമാനായിരുന്ന അദ്ദേഹം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനം ചെയ്യുന്ന ക്രിസ്തുദാസി സന്യാസിനി സമൂഹത്തിന്റെയും ചീച്ചി ആസ്ഥാനമായ സിസ്‌റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് ദ വർക്കർ ഭക്ത സമൂഹത്തിന്റെയും സ്ഥാപകൻ കൂടിയാണ്. 

അഭിവന്ദ്യ മാർ ജോക്കബ്ബ് തൂങ്കുഴി പിതാവ് ജീവിത വിശുദ്ധിയും ലാളിത്യവും ജീവിതത്തിൽ കാത്തുസൂക്ഷിച്ച മഹത് വ്യക്തിയാണെന്ന് മാർ ജോയി ആലപ്പാട്ട് പ്രത്യേകം എടുത്തു പറഞ്ഞു.     

vachakam
vachakam
vachakam

മാനന്തവാടിയിൽനിന്നും1997ഫെബ്രുവരിയിൽ വിരുന്നുകരാനായി വന്ന് തൃശൂരിന്റെ ഹൃദയം കീഴടക്കിയ മാർ തുങ്കുഴിയുടെ പുഞ്ചിരിയും പിതൃഹൃദയത്തിന്റെ ഊഷമളതയും വിശ്വാസിസമൂഹം ഒരിക്കലും മറക്കില്ലന്നെ് മാർ ആലപ്പാട്ട് പ്രത്യേകം എടുത്തു പറഞ്ഞു.  ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഇടയൻ എന്ന് ബൈബിളിൽ പറഞ്ഞിരിക്കുന്നത് തുങ്കുഴി പിതാവിന്റെ  കാര്യത്തിലും ശരിയാണ്. ഒരിക്കൽ പരിചയപ്പെട്ടു കഴിഞ്ഞാൽ പേര് പഠിച്ച് വയ്ക്കുകയും പേരു ചേർത്ത് വിളിക്കുകയും ചെയ്യുമായിരുന്നു. 

കബറടക്ക ശുശ്രുഷയുടെ ഒന്നാം ഘട്ടം തൃശൂർ അതിരുപതാ മന്ദിരത്തിലാണ്. 12.15 വരെ തൃശൂർ ഡോളേഴ്‌സ് ബസിലിക്ക പള്ളിയിൽ പൊതുദർശനം. ഉച്ചയ്ക്ക് 1.30 ന് തൃശൂർ സ്വരാജ് റൗണ്ട് ചുറ്റി ബസലിക്ക പള്ളിയിൽ നിന്ന് ലൂർദ് പള്ളിയിലേക്ക് വിലാപയാത്ര. 22 തിങ്കൾ രാവിലെ ഒൻപതരയ്ക്ക്കബറടക്കശുശ്രുഷയുടെ രണ്ടാം ഘട്ടം തൃശൂർ ലൂർദ്ദ് കത്തിഡ്രൽ ദേവാലയത്തിൽ നടക്കും .

ഉച്ചയ്ക്ക് ഒരു മണിക്ക് ഭീതികശരീരം കോഴിക്കോട് കോട്ടുളിയിലെ ക്രിസ്തുദാസി സന്യാസിനി സമൂഹത്തിന്റെ ഹോം ഓഫ് ലൗ  ജനറലേറ്റി ലേക്ക് കൊണ്ടപോകും. വൈകിട്ട് ആറിന് കബറടക്ക ശുശ്രുഷയുടെ സമാപന തിരുകർമ്മങ്ങൾ നടക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam