വാഷിംഗ്ടൺ ഡിസി: വിദേശ രാജ്യങ്ങളിലുള്ള കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുവരാനും ഉപഭോക്തൃ സേവന നിലവാരം മെച്ചപ്പെടുത്താനുമുള്ള പുതിയ നിർദ്ദേശങ്ങളുമായി യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ ഇന്ത്യയെപ്പോലുള്ള ആഗോള ബിസിനസ് പ്രോസസ് ഔട്ട്‌സോഴ്‌സിംഗ് ഹബ്ബുകളെ ഈ നീക്കം കാര്യമായി ബാധിച്ചേക്കും.
വിദേശ കോൾ സെന്ററുകൾ വഴി സേവനം ലഭിക്കുന്നതിൽ അമേരിക്കൻ ഉപഭോക്താക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന അതൃപ്തിയും, വിദേശ രാജ്യങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന അനധികൃത 'റേബോകാൾ' തട്ടിപ്പുകളുമാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെന്ന് എഫ്‌സിസി ചെയർമാൻ ബ്രണ്ടൻ കാർ വ്യക്തമാക്കി.
യുഎസ് കമ്പനികളുടെ കോൾ സെന്റർ പ്രവർത്തനങ്ങൾ തിരികെ അമേരിക്കയിലേക്ക് തന്നെ മാറ്റാൻ പ്രേരിപ്പിക്കുക.കോൾ സെന്റർ ജീവനക്കാർക്ക് 'അമേരിക്കൻ സ്റ്റാൻഡേർഡ് ഇംഗ്ലീഷിൽ' മികച്ച പ്രാവീണ്യം വേണമെന്ന് നിർബന്ധമാക്കും.
വിദേശ രാജ്യങ്ങളിലെ കോൾ സെന്ററുകൾ വഴി വ്യക്തിഗത വിവരങ്ങൾ ചോരാനുള്ള സാധ്യതയും സാമ്പത്തിക തട്ടിപ്പുകളും തടയുക എന്നതാണ് ലക്ഷ്യം. നിലവിൽ 70 ശതമാനത്തോളം യുഎസ് കമ്പനികൾ തങ്ങളുടെ പ്രവർത്തനങ്ങൾ വിദേശ രാജ്യങ്ങളിലേക്ക് ഔട്ട്‌സോഴ്‌സ് ചെയ്യുന്നുണ്ട്.
പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ ഇന്ത്യയിലെ ഐടി അധിഷ്ഠിത സേവന മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടായേക്കാം.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ആണവ തർക്കങ്ങൾക്കിടയിൽ ഇറാൻ-അമേരിക്ക ചർച്ചകൾ ഇടക്കാല കരാറിലേക്ക്; പാകിസ്ഥാൻ മധ്യസ്ഥതയിൽ അഭിപ്രായവ്യത്യാസങ്ങൾ കുറയുന്നതായി
ആണവ രഹസ്യങ്ങൾ അറിയാവുന്ന പത്ത് ശാസ്ത്രജ്ഞരെ കാണാതായി; എല്ലാം യാദൃശ്ചികമെന്ന് കരുതാനാവില്ലെന്ന് അമേരിക്കൻ
അമേരിക്കൻ സ്വപ്നങ്ങൾക്ക് തടസ്സമായി വിസ പ്രതിസന്ധി; ഇന്ത്യൻ പ്രവാസികൾക്ക് എംപ്ലോയ്മെന്റ് വിസ ലഭിക്കാൻ
അമേരിക്കൻ സൈന്യത്തെ അമ്പരപ്പിച്ച് ആന്ത്രോപിക് 'മിത്തോസ്'; അത്യാധുനിക ഐ ടെക്നോളജിയിൽ ലോകം പുതിയ