ന്യൂയോർക്: അമേരിക്കയിലെ വൻകിട കോർപ്പറേറ്റുകൾ തങ്ങളുടെ പരസ്യമാർക്കറ്റിംഗ് ആവശ്യങ്ങൾക്കായി ഇന്ത്യയിലുള്ള ഗ്ലോബൽ കാപ്പബിലിറ്റി സെന്ററുകളെ വൻതോതിൽ ആശ്രയിക്കുന്നതായി റിപ്പോർട്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യ ഉപയോഗിച്ച് കമ്പനികൾ സ്വന്തമായി പരസ്യങ്ങൾ തയ്യാറാക്കാൻ തുടങ്ങിയതോടെ പരമ്പരാഗത പരസ്യ ഏജൻസികളെ ആശ്രയിക്കുന്നത് കുറയുകയും പരസ്യനിർമ്മാണം കൂടുതൽ വേഗത്തിലാകുകയും ചെയ്തു.
എഐ അടിസ്ഥാനമാക്കിയുള്ള ക്രിയേറ്റീവ് പ്രവർത്തനങ്ങളുടെ പ്രധാന പരീക്ഷണശാലയായി ബംഗ്‌ളൂരു മാറിയെന്ന് വ്യവസായ പ്രമുഖർ വ്യക്തമാക്കുന്നു. ഓൺലൈൻ ലിസ്റ്റിംഗുകൾക്കായി എഐ ഉപയോ
ഗിച്ച് ചിത്രങ്ങളും വീഡിയോകളും നിർമ്മിക്കുന്ന പരീക്ഷണങ്ങൾ നിലവിൽ നടക്കുന്നുണ്ട്. ഇത് പരമ്പരാഗത ഫോട്ടോഷൂട്ടുകളുടെ ആവശ്യകതയും സമയവും വൻതോതിൽ കുറയ്ക്കുന്നു.
കിംബർലിക്ലാർക്ക്, ടാർഗെറ്റിന്റെ റൗണ്ടൽ തുടങ്ങിയ പ്രമുഖ യു.എസ് ബ്രാൻഡുകൾ നിലവിൽ ഉള്ളടക്ക നിർമ്മാണത്തിനും ഉപഭോക്തൃ ട്രെൻഡുകൾക്ക് അനുസരിച്ച് പരസ്യങ്ങൾ വേഗത്തിൽ മാറ്റുന്നതിനും ഇന്ത്യയിൽ വികസിപ്പിച്ച എഐ ടൂളുകൾ ഉപയോഗിക്കുന്നുണ്ട്.
എഐയുടെ ഈ കടന്നുകയറ്റം പരമ്പരാഗത പരസ്യ ഏജൻസി മോഡലുകളെ ബാധിക്കുന്നുണ്ടെങ്കിലും, സങ്കീർണ്ണമായ ആവശ്യങ്ങൾക്ക് ഏജൻസികൾ ഇപ്പോഴും അനിവാര്യമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
