ടെക്‌സാസ്: ടെക്‌സാസിലെ അന്നാ ഐ.എസ്.ഡി.യിലെ ഹെൻഡ്രിക്‌സ് എലമെന്ററി സ്‌കൂളിലെ കിൻഡർഗാർട്ടൻ അധ്യാപിക മിക്കേയ്‌ലാ ബെത്ത് പ്രീസ്റ്റ് ഒരു 5 വയസ്സുള്ള പെൺകുട്ടിയെ കയ്യിൽ പിടിച്ച് ഉന്തിയെന്ന് ആരോപിച്ച് അറസ്റ്റിലായി.
കുട്ടിയുടെ കൈയിൽ ദൃശ്യമായി പാടുകൾ ഉണ്ടായതിനെ തുടർന്ന്, അധ്യാപികയെ ഉടൻ സ്‌കൂളിൽ നിന്നു നീക്കം ചെയ്തു. ഇവർക്ക് ഇനി അന്നാ സ്‌കൂൾ ജില്ലയിൽ ജോലി ഇല്ല.
കുട്ടിയുടെ കൈയിൽ സ്പഷ്ടമായ മൂന്ന് വിരലടയാളങ്ങൾ ഉണ്ടായിരുന്നുവെന്നും, ഇത് മറ്റൊരു അധ്യാപിക റീസസ്സിൽ കാണുകയും, സ്‌കൂൾ അധികൃതരെ അറിയിക്കുകയുമായിരുന്നു.
സംഭവത്തെ തുടർന്ന് അധ്യാപികയെ മൂന്നാംകുറ്റം ഫലനിയായ 'Injury to a Child' കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. മാതാവ് ഡാനിയേൽ ബ്രൂംഫീൽഡിന്റെ പറഞ്ഞു.
ഇത് പോലെ, സ്‌കൂളുകൾ കുട്ടികൾക്ക് സുരക്ഷിതമായ ഇടങ്ങളാകേണ്ടതാണെന്നും, ഇത്തരം സംഭവങ്ങൾക്കെതിരെ കർശന നടപടി ആവശ്യമാണെന്നും മാതാവ് പറഞ്ഞു. കേസ് ഇപ്പോഴും അന്വേഷണത്തിൽ ആണ്.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്