ന്യൂയോർക്ക് : ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിൽ വെച്ച് അമേരിക്കൻ ഫ്രീലാൻസ് മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസണെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.
തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച ഒരു വാഹനം ഇറാഖ് സുരക്ഷാ സേന പിടിച്ചെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിടിയിലായ വ്യക്തിക്ക് ഇറാൻ അനുകൂല സായുധ ഗ്രൂപ്പായ കതൈബ് ഹിസ്ബുള്ളയുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഷെല്ലിക്കെതിരെ സായുധ ഗ്രൂപ്പുകളുടെ ഭീഷണി നിലനിന്നിരുന്നതായും ഇറാഖ് വിടാൻ അമേരിക്കൻ അധികൃതർ പലതവണ മുന്നറിയിപ്പ് നൽകിയിരുന്നതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഈ മുന്നറിയിപ്പുകൾ തെറ്റായ വിവരങ്ങളാണെന്ന് കരുതി അവർ ഇറാഖിൽ തുടരുകയായിരുന്നു.
ഷെല്ലിയെ സുരക്ഷിതമായി മോചിപ്പിക്കാൻ എഫ്.ബി.ഐ, സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് എന്നിവർ ഇറാഖ് സർക്കാരുമായി ചേർന്ന് അന്വേഷണം നടത്തിവരികയാണ്.
മിഡിൽ ഈസ്റ്റ് കേന്ദ്രീകരിച്ച് ദീർഘകാലമായി റിപ്പോർട്ടിംഗ് നടത്തുന്ന ഷെല്ലി കിറ്റിൽസൺ, അൽമോണിറ്റർ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്.
പി.പി.ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാഖിൽ അമേരിക്കൻ മാധ്യമപ്രവർത്തകയെ തട്ടിക്കൊണ്ടുപോയി
ഗ്രീൻലൻഡിൽ പുതിയ സൈനിക താവളങ്ങൾക്കായി അമേരിക്കയുടെ രഹസ്യനീക്കം; ഡൊണാൾഡ് ട്രംപിന്റെ ലക്ഷ്യമെന്ത്?
യുദ്ധം അവസാനിപ്പിക്കാൻ സമയപരിധിയില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
സാമ്പത്തിക നയങ്ങളിൽ തിരിച്ചടി; ട്രംപിന്റെ ജനപ്രീതിയിൽ വൻ ഇടിവ് രേഖപ്പെടുത്തി പുതിയ സർവ്വേ