സാൻ ഫ്രാൻസിസ്‌കോ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഇന്ത്യക്ക് ഒരു 'വലിയ സമീകരണ ശക്തി' (Great Equalizer) ആയി മാറുമെന്ന് പ്രമുഖ സാങ്കേതിക നിക്ഷേപകൻ വിനോദ് ഖോസ്‌ല അഭിപ്രായപ്പെട്ടു.
എഐ 'സങ്കൽപ്പിക്കാൻ കഴിയുന്നതിൽ വെച്ച് ഏറ്റവും വലിയ അവസരം' ആണെന്ന് സാൻ ഫ്രാൻസിസ്‌കോയിൽ നടന്ന ഇന്ത്യയുടെ അക ഇംപാക്ട് സമ്മിറ്റ് പ്രീകോൺഫറൻസിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
അടുത്ത 15 വർഷത്തിനുള്ളിൽ വൈദ്യം, നിയമം, വിദ്യാഭ്യാസം തുടങ്ങിയ എല്ലാ മേഖലകളിലെയും വിദഗ്ദ്ധ സേവനങ്ങൾ സൗജന്യമാകും. എഐ ഉപയോഗിക്കാൻ ഭാഷാപരമായ കഴിവുകൾ മാത്രം മതിയാകും എന്നതിനാൽ, വിദ്യാഭ്യാസം ലഭിക്കാത്ത സാധാരണക്കാർക്ക് ഇത് വലിയ സ്വാധീനം ചെലുത്തും.
2030ഓടെ ഇന്ത്യയിലെ എല്ലാ കുട്ടികൾക്കും കുറഞ്ഞ ചെലവിൽ വ്യക്തിഗത ട്യൂട്ടർമാരെ ലഭിക്കുമെന്നും, 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം വീടുകളിൽ ലഭ്യമാകുമെന്നും അദ്ദേഹം പ്രവചിച്ചു.
ശരിയായ നയങ്ങൾ രൂപപ്പെടുത്തിയില്ലെങ്കിൽ, അക കാരണം ഇന്ത്യയിലെ ബി.പി.ഒ., ഐ.ടി. സേവന മേഖലകൾക്ക് ഹ്രസ്വകാലത്തേക്ക് ഭീഷണിയുണ്ടാകുമെന്നും ഖോസ്‌ല മുന്നറിയിപ്പ് നൽകി.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
