മിഷിഗൺ : മിഷിഗണിൽ ക്രൂരമായ അവഗണനയെത്തുടർന്ന് 255 പൗണ്ട് (ഏകദേശം 115 കിലോഗ്രാം) തൂക്കമുണ്ടായിരുന്ന ഏഴു വയസ്സുകാരൻ മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി. ഡാമിയൻ ഒബ്രിയൻ, ജെസീക്ക ഒബ്രിയൻ എന്നിവർക്കെതിരെയാണ് രണ്ടാം ബിരുദ കൊലപാതകം, കുട്ടികളെ പീഡിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയത്.
ക്ലാസ്പർ ഒബ്രിയൻ എന്ന കുട്ടി കഴിഞ്ഞ നവംബറിലാണ് ഹൃദയസ്തംഭനവും അമിതവണ്ണവും മൂലം മരണപ്പെട്ടത്. ഈ പ്രായത്തിലുള്ള കുട്ടികൾക്ക് 50 മുതൽ 73 പൗണ്ട് വരെ തൂക്കം ഉണ്ടാകേണ്ട സ്ഥാനത്താണ് കുട്ടിക്ക് ഇത്രയും അമിതവണ്ണമുണ്ടായിരുന്നത്. കുട്ടിയെ സ്‌കൂളിൽ അയച്ചിരുന്നില്ലെന്നും, ഫ്രെഞ്ച് ഫ്രൈസും ചിപ്‌സും മാത്രമാണ് മാതാപിതാക്കൾ ഭക്ഷണമായി നൽകിയിരുന്നതെന്നും പ്രൊസിക്യൂട്ടർമാർ വ്യക്തമാക്കി. കുട്ടിയുടെ കടുത്ത ദുരിതത്തിനും മരണത്തിനും കാരണം മാതാപിതാക്കളുടെ അങ്ങേയറ്റത്തെ അവഗണനയാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. കേസിൽ ജൂലൈ രണ്ടിന് കോടതി വിധി പറയും.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
