ഫ്‌ളോറിഡ സ്‌കൂൾ ബസിൽ 10 വയസ്സുകാരന് ക്രൂരമർദ്ദനം, ആയയും ഡ്രൈവറും അറസ്റ്റിൽ

FEBRUARY 1, 2026, 3:44 AM

ഫ്‌ളോറിഡ: ഫ്‌ളോറിഡയിലെ ഹിൽസ്ബറോ കൗണ്ടിയിൽ സ്‌കൂൾ ബസിനുള്ളിൽ വെച്ച് ഓട്ടിസം ബാധിച്ച പത്തു വയസ്സുകാരനെ നിരന്തരം മർദ്ദിച്ച സംഭവത്തിൽ സ്‌കൂൾ ജീവനക്കാരായ രണ്ട് സ്ത്രീകൾ അറസ്റ്റിലായി. ജുവാനിറ്റ റൈറ്റ് (79) എന്ന ബസ് സഹായിയും ടോണിയ റൈസ്‌കോൺസ്റ്റന്റ് (62) എന്ന ഡ്രൈവറുമാണ് പിടിയിലായത്.

സംസാരശേഷി കുറഞ്ഞ കുട്ടിയെ 14 വ്യത്യസ്ത ദിവസങ്ങളിലായി ജുവാനിറ്റ മർദ്ദിച്ചതായി പോലീസ് കണ്ടെത്തി. കുട്ടിയുടെ തലയിൽ അടിക്കുകയും മുടിക്ക് പിടിച്ചു വലിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ ബസിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

കുട്ടി ക്രൂരമായി മർദ്ദിക്കപ്പെടുമ്പോൾ ഡ്രൈവർ ടോണിയ ഇത് നോക്കി ചിരിക്കുകയും ആസ്വദിക്കുകയും ചെയ്തതായി അധികൃതർ പറഞ്ഞു. കുട്ടിയെ രക്ഷിക്കാൻ ഇവർ ശ്രമിച്ചില്ല.

vachakam
vachakam
vachakam

ജുവാനിറ്റയ്‌ക്കെതിരെ 14 കുറ്റപത്രങ്ങളും, ഡ്രൈവർക്കെതിരെ അക്രമം റിപ്പോർട്ട് ചെയ്യാത്തതിനും കേസെടുത്തു. താൻ കുട്ടിയുമായി തമാശ കളിക്കുകയായിരുന്നു എന്നാണ് ജുവാനിറ്റ പോലീസിനോട് പറഞ്ഞത്.

സംഭവം പുറത്തറിഞ്ഞതോടെ ജുവാനിറ്റയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഡ്രൈവർ അന്വേഷണം തുടങ്ങിയതോടെ സ്വയം വിരമിച്ചു.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam