തിരുവനന്തപുരം: വിഴിഞ്ഞത്ത് അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളുടെ രക്ഷാപ്രവര്‍ത്തനം വൈകിയതില്‍ ഗുരുതര വീഴ്ച സംഭവിച്ചതായി മന്ത്രി ഷിബു ബേബി ജോണ്‍ സമ്മതിച്ചു. തിരച്ചില്‍ വൈകിയത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും വിഷയത്തില്‍ ആരെയും വെള്ളപൂശാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വിഷയം സമഗ്രമായി പരിശോധിക്കുമെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി അറിയിച്ചു.
രക്ഷാപ്രവര്‍ത്തനത്തിനിടെ ചില ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളോടും മത്സ്യത്തൊഴിലാളികളോടും മോശമായി സംസാരിച്ചെന്ന പരാതിയെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. മുതലപ്പൊഴിയിലും നീണ്ടകരയിലും സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിച്ചത് അംഗീകരിക്കാനാകില്ലെന്ന് മന്ത്രി വ്യക്തമാക്കി. കടലോരവാസികള്‍ പ്രകൃതിദത്തമായിത്തന്നെ ക്ഷുഭിതരായി സംസാരിക്കുന്നവരാണെന്നും അത് വലിയ കുറ്റമായി കണ്ട് അവരുടെ വികാരങ്ങളെ തെറ്റായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തീരദേശവാസികള്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ ഒരുതരത്തിലും പിന്തുണയ്ക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപകടത്തില്‍പ്പെട്ട ജോണിന്റെ മകള്‍ ഉന്നയിച്ച ന്യായമായ വിമര്‍ശനങ്ങള്‍ കേള്‍ക്കാനും അതില്‍ മറുപടി നല്‍കാനും സര്‍ക്കാരിന് ബാധ്യതയുണ്ട്. തീരപ്രദേശങ്ങളിലെ നിലവിലെ സാഹചര്യങ്ങളും സുരക്ഷാ വീഴ്ചകളും വരാനിരിക്കുന്ന ഓണ്‍ലൈന്‍ മന്ത്രിസഭാ യോഗത്തില്‍ ഗൗരവമായി ചര്‍ച്ച ചെയ്യുമെന്നും വിഷയം പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
