കൊച്ചി: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജലഹരിക്കേസില്‍ കുടുക്കിയ കേസിലെ പ്രതിയുടെ വീട്ടില്‍ റെയ്ഡ്. തൃപ്പൂണിത്തുറ സ്വദേശി നാരായണദാസിന്റെ വീട്ടിലാണ് എക്സൈസ് ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തിയത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് എരൂരിലെ വീട്ടില്‍ സംഘം എത്തിയത്.
കേസില്‍ മുന്‍കൂര്‍ജാമ്യം തേടി നാരായണദാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ആവശ്യം കോടതി തള്ളി. ഏഴ് ദിവസത്തിനകം പൊലീസിന് മുന്നില്‍ ഹാജരാവാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പരിശോധന.
നാരായണദാസ് നിലവില്‍ ഒളിവിലാണെന്നാണ് വിവരം. ഹൈക്കോടതി മുന്‍കൂര്‍ജാമ്യം നിഷേധിച്ചതോടെ സുപ്രീംകോടതിയെ സമീപിക്കാനാണ് നീക്കം. ഷീല സണ്ണിയുടെ ബന്ധുവായ പെണ്‍കുട്ടിയുടെ നിര്‍ദേശപ്രകാരം നാരായണദാസാണ് അവരുടെ സ്കൂട്ടറില്‍ ലഹരിവസ്തു ഒളിപ്പിച്ചതെന്നാണ് കണ്ടെത്തല്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്