തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ പുതിയ തീരുമാനങ്ങള്‍ ഒന്നുമില്ലെന്ന് വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്‍ പറഞ്ഞു.
രണ്ട് തവണ മാത്രമാണ് പിഎം ശ്രീ ഉപസമിതി യോഗം ചേര്‍ന്നതെന്നും വീണ്ടും യോഗം ചേര്‍ന്നതിന് ശേഷം മാത്രമായിരിക്കും റിപ്പോര്‍ട്ടെന്നുമാണ് വിഷയത്തിൽ മന്ത്രി പിസി വിഷ്ണുനാഥ് പ്രതികരിച്ചത്.
പദ്ധതി മുന്നോട്ട് കൊണ്ടുപോകണമെന്നും അല്ലാത്തപക്ഷം എസ്എസ്‌കെ ഫണ്ട് അനുവദിക്കില്ലെന്നുമുളള കടുത്ത നിലപാടിലാണ് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്. 2027 മാര്‍ച്ചിനുള്ളില്‍ അംഗമാകുന്നവര്‍ക്കാണ് പിഎം ശ്രീ ആനുകൂല്യങ്ങളും എസ്എസ്‌കെ ഫണ്ടും ലഭിക്കുക.
പിഎംശ്രീ പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നില്ലെങ്കില്‍ എസ്എസ്‌കെ ഫണ്ട് ലഭിക്കില്ലെന്നാണ് കേന്ദ്ര നിലപാട്. നേരത്തെയും കേന്ദ്രം സംസ്ഥാന സര്‍ക്കാരിന് കത്തയച്ചിരുന്നു. ആകെ 1,500 കോടി രൂപയാണ് എസ്എസ്‌കെ ഫണ്ട് ഇനത്തില്‍ കേരളത്തിന് കിട്ടാനുള്ളത്. 350 കോടി രൂപ ഈ വര്‍ഷത്തെ തുകയും കുടിശ്ശികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
