വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച ചർച്ചകൾ ഉടൻ തുടങ്ങും. മോചനത്തിനായി നിമിഷ പ്രിയയുടെ മാതാവ് പ്രേമകുമാരി യമനിലെ സനയിൽ തുടരുകയാണ്. ചർച്ചകൾ ഉടൻ തുടങ്ങും.
ഏപ്രിൽ 24നാണ് മാതാവ് പ്രേമകുമാരി സനയിലെ ജയിലിൽ എത്തി നിമിഷപ്രിയയെ നേരിൽ കണ്ടത്. തുടർന്ന് പ്രാഥമിക ചർച്ചകളും നടന്നു.
വിശദമായ ചർച്ചകൾ ഉടൻ ആരംഭിക്കും. യമനിലെ എംബസി അധികൃതരും അഭിഭാഷകരും സേവ് നിമിഷപ്രിയ ഫോറം അംഗങ്ങളുമായാണ് ചർച്ച.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ യമനിൽ അവധിയായതിനാലാണ് ചർച്ചകൾ നീണ്ടുപോകാൻ കാരണം. ഗോത്ര തലവന്മാരുമായുള്ള ചർച്ചയാണ് ഏറ്റവും നിർണായകമായിട്ടുള്ളത്.
കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബം നിമിഷ പ്രിയക്ക് മാപ്പ് അനുവദിക്കുകയാണെങ്കിൽ തിരിച്ചു വരവ് സാധ്യമാകും. സേഫ് നിമിഷ പ്രിയ ഫോറം അംഗങ്ങളും വിദേശ മലയാളി സന്നദ്ധസംഘടനകളുമാണ് ചർച്ചക്ക് മുൻകൈയെടുത്ത് കൊണ്ടിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്