തിരുവനന്തപുരം: ശബരിമല സ്വർണക്കൊളള കേസിൽ ഉണ്ണിക്കൃഷ്ണൻ പോറ്റി സ്പോൺസർ ചമഞ്ഞത് മറ്റുള്ളവരുടെ പണത്തിലാണെന്നും ഇടനില നിന്നാണ് തട്ടിപ്പ് നടത്തിയതെന്നുമുള്ള വിവരം പുറത്തുവരുന്നു.
വ്യവസായികൾ നൽകിയ പണം ഉണ്ണിക്കൃഷ്ണൻ പോറ്റി വകമാറ്റി ചെലവഴിച്ചുവെന്ന് കണ്ടെത്തി. പണം പലിശയ്ക്ക് നൽകിയാണ് പോറ്റി പണം സമ്പാദിച്ചത്.
സ്വർണ വ്യാപാരി ഗോവർധൻ പോറ്റി വഴി നൽകിയത് ഒന്നരക്കോടി രൂപയാണ്. ചെന്നൈ, ആന്ധ്ര എന്നിവിടങ്ങളിലെ വ്യാപാരികളും പോറ്റി വഴി ബോർഡിന് പണം നൽകിയിരുന്നു.
തമിഴ്നാട്ടിൽ നിന്നുള്ള ഡി മണി എന്ന സംഘവും തിരുവനന്തപുരത്ത് എത്തിയിരുന്നു. വിഗ്രഹ തട്ടിപ്പിനായിട്ടാണ് സംഘമെത്തിയത്. ഒരു വാഹനം നിറയെ പണവുമായി എത്തിയെന്നാണ് ലഭിച്ച വിവരമെന്നാണ് വ്യവസായിയുടെ മൊഴി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
