കോഴിക്കോട്: അർജുന്‍റെ മൃതദേഹം കോഴിക്കോട്ട് എത്തിച്ചു. കോഴിക്കോട്ട് അഴിയൂർ എത്തിച്ച മൃതദേഹം സംസ്ഥാന സർക്കാരിനുവേണ്ടി മന്ത്രി എ.കെ.ശശീന്ദ്രൻ ഏറ്റുവാങ്ങി.
കാസർഗോട്ട് സംസ്ഥാന അതിർത്തിയില്‍ അർജുന്‍റെ മൃതദേഹം കേരളാ പോലീസ് ഏറ്റുവാങ്ങിയിരുന്നു. ഷിരൂർ ദൗത്യത്തില്‍ തുടക്കംമുതല്‍ പങ്കാളിയായ പ്രാദേശിക മുങ്ങല്‍വിദഗ്ധൻ ഈശ്വർ മാല്‍പെയും ആംബുലൻസിനെ അനുഗമിക്കുന്നുണ്ട്. അർജുനുമായുള്ള ആംബുലൻസ് രാവിലെ 8.30 ഓടെ ജന്മനാടായ കണ്ണാടിക്കലില്‍ എത്തും.
തുടർന്ന് വിലാപയാത്രയായി വീട്ടിലെത്തിക്കും. ഒരു മണിക്കൂർ വീട്ടില്‍ പൊതുദർശനം ഉണ്ടാകുമെന്നാണ് വിവരം. തുടർന്ന് വീട്ടുവളപ്പില്‍ മൃതദേഹം സംസ്കരിക്കും.
അതേസമയം കണ്ണാടിക്കൽ മുതൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. അർജുന്റെ വീടിന്റെ ഭാഗത്തേക്ക് വാഹനങ്ങൾ കടത്തിവിടില്ല. അർജുന്റെ സുഹൃത്തുക്കൾ ഉൾപ്പെടെ ആംബുലൻസിനെ അനുഗമിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്