കൊച്ചി: ശബരിമല ആഗോള അയ്യപ്പ സംഗമത്തിന്‍റെ വരവ് ചെലവ് കണക്കുകളിൽ വൻപൊരുത്തക്കേടെന്ന് ഹൈക്കോടതി.
ക്രമക്കേടുകൾ പ്രഥമദൃഷ്ട്യാ ഗുരുതരമായ സാമ്പത്തിക അച്ചടക്കമില്ലായ്മയാണെന്ന് കോടതി നിരീക്ഷിച്ചു. ദേവസ്വം ബോർഡ് വിശദീകരണം നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
നിർമ്മാണ പ്രവർത്തനങ്ങൾക്ക് കരാർ നൽകിയത് ടെൻഡർ നടപടികൾ പാലിക്കാതെയാണ്. ബില്ലും സാധനങ്ങളും തമ്മിൽ പൊരുത്തക്കേടുണ്ട്.
പരിപാടിക്ക് എത്തിയവർക്ക് പ്രസാദം നൽകിയതിന് കണക്കില്ല. 150 കിടക്കകൾ വാങ്ങിയതിൽ 50 എണ്ണം കാണാനില്ല. ദേവസ്വം ബോർഡിൽ നിന്നും എടുത്ത രണ്ടു കോടി തിരിച്ചടച്ചില്ല.
ജിഎസ്ടി ഇനത്തിലും പ്രശ്നങ്ങളുണ്ട്. ഇൻപുട്ട് ക്രെഡിറ്റിന് ബോർഡിന് അർഹതയുള്ളത് 1.07 കോടിയ്ക്കാണ്. റിട്ടേണിൽ കാണിച്ചിരിക്കുന്നത് 45.76 ലക്ഷം മാത്രമാണ്. 61 ലക്ഷത്തോളം രൂപ ബോർഡിന്റെ ഫണ്ടിലേക്ക് വകയിരുത്തിയിട്ടുണ്ടോ എന്നതിൽ വ്യക്തതയില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അമേരിക്കൻ മലയാളികൾക്കായി 'സേവ് പ്രോപ്പർട്ടി സെൽ' ആരംഭിക്കുമെന്ന് ഫോമാ ടീം പ്രോമിസ്
അമേരിക്ക-ഇറാൻ വെടിനിർത്തൽ നീട്ടാൻ ധാരണ? അഭ്യൂഹങ്ങൾ തള്ളി ഇരുരാജ്യങ്ങളും; പശ്ചിമേഷ്യയിൽ നയതന്ത്ര യുദ്ധം
എച്ച്-1ബി വിസക്കാർക്ക് ജെഡി വാൻസിന്റെ കർശന മുന്നറിയിപ്പ്; അമേരിക്കൻ താൽപ്പര്യങ്ങൾക്കായി പുതിയ നയം
കടലിൽ വീണ്ടും തീപ്പൊരി; 2,222 കോടി വിലയുള്ള അമേരിക്കൻ ചാര ഡ്രോൺ തകർന്നു,