തിരുവനന്തപുരം : കഠിനംകുളം ആതിര കൊലക്കേസിലെ പ്രതി ജോൺസൺ ഔസോപ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
ഇന്നലെ നടത്തിയ പരിശോധനയിൽ ഇയാളുടെ ഉള്ളിൽ വിഷാശം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ആരോഗ്യ നില തൃപ്തികരമാണ്.
ജോൺസന്‍റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. ആശുപത്രിയിൽ എത്തിയാണ് ജോൺസണിന്‍റെ അറസ്റ്റ് രേഖപ്പെടുത്തുക. പാരാസെറ്റാമോളും എലി വിഷവും കഴിച്ചാണ് ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചത്.
കുറിച്ചിയിൽ ഇയാൾ ഹോം നേഴ്സായി ജോലി ചെയ്ത വീട്ടിൽ നിന്നുമാണ് ചിങ്ങവനം പൊലീസ് ഇന്നലെ ഇയാളെ കസ്റ്റഡിയിലെടുത്തത്. 48 മണിക്കൂർ നിരീക്ഷണത്തിനു ശേഷം മാത്രമെ ആശുപത്രി വിടുന്ന കാര്യത്തിൽ ഡോക്ടർമാർ തീരുമാനം എടുക്കൂ.
നിലവിൽ ആശുപത്രിയിലുള്ള പ്രതി പൂർണമായും പൊലീസ് നിരീക്ഷണത്തിലാണ്. ഇന്നലെ ചിങ്ങവനം പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ കഠിനംകുളത്ത് നിന്നുള്ള അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

പഴയ ഗ്രീൻ കാർഡ് അപേക്ഷകൾ വീണ്ടും പരിശോധിക്കുന്നു; പ്രവാസികളെ ആശങ്കയിലാഴ്ത്തി ട്രംപ് ഭരണകൂടത്തിന്റെ
ഇറാഖിന് നൽകുന്ന ഡോളർ തടഞ്ഞ് അമേരിക്ക; ഇറാൻ അനുകൂല മിലിഷ്യകളെ പൂട്ടാൻ ട്രംപിന്റെ
അമേരിക്കയിൽ ഇന്ത്യൻ വംശജയായ അധ്യാപിക ദാരുണമായി കൊല്ലപ്പെട്ടു; ആക്ടിവിസ്റ്റായ മകൾക്ക് ഗുരുതര പരിക്ക്
യുദ്ധഭീതിയ്ക്കിടെ ആശ്വാസം; ഇറാനുമായുള്ള വെടിനിർത്തൽ കരാർ നീട്ടി അമേരിക്ക, സമാധാന ചർച്ചകൾക്ക് വഴിതുറക്കുന്നു!