തലയറുത്ത നിലയില്‍ 17കാരിയുടെ മൃതദേഹം കനാലില്‍; അമ്മയും അനിയനും അറസ്റ്റില്‍

JUNE 6, 2025, 7:05 PM

മീററ്റ്: ഷീറ്റില്‍ പൊതിഞ്ഞ് തലയറുത്ത നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കനാലില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ദാദ്രി സ്വദേശിയായ തനിഷ്‌ക (ആസ്ത17) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ തനിഷ്‌കയുടെ അമ്മ രാകേഷ് ദേവിയെയും ഇളയ സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. തനിഷ്‌കയുടെ പ്രണയബന്ധം അറിഞ്ഞതിന് പിന്നാലെയാണ് ദുരഭിമാനക്കൊലയെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

കനാലില്‍ തലയറുത്ത നിലയില്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. പെണ്‍കുട്ടി ധരിച്ചിരുന്ന സല്‍വാറിലെ പോക്കറ്റില്‍ നിന്നും കണ്ടെത്തിയ പേപ്പറില്‍ ഒരാളുടെ പേരും മൊബൈല്‍ നമ്പറും എഴുതിയിരുന്നു. ഇതു കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് മരിച്ചത് തനിഷ്‌കയാണെന്ന് പൊലീസ് കണ്ടെത്തിയത്. 

എട്ട് മാസം മുന്‍പ് സമൂഹമാധ്യത്തിലൂടെ തനിഷ്‌ക പരിചയപ്പെട്ട വികാസ് എന്ന യുവാവിന്റെ ഫോണ്‍ നമ്പറായിരുന്നു അത്. പൊലീസ് വികാസിനെ വിളിച്ചുവരുത്തുകയും വിശദമായി ചോദ്യം ചെയ്യുകയും ചെയ്തു. തനിഷ്‌കയുമായി പ്രണയത്തിലായിരുന്നെന്നും ബന്ധത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നെന്നും വികാസ് പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് വീട്ടുകാരെ വിളിച്ചുവരുത്തി പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. 

വികാസുമായുള്ള ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചത്. ഈ മാസം 4നു അമ്മയും അനിയനും ചേര്‍ന്ന് തനിഷ്‌കയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ഇതിനു ശേഷം മൃതദേഹത്തിന്റെ തലയറുത്ത്, ഒരു ഷീറ്റില്‍ പൊതിഞ്ഞ് ചില ബന്ധുക്കളുടെ സഹായത്തോടെ കനാലിലേക്ക് വലിച്ചെറിഞ്ഞു. തല മറ്റൊരു സ്ഥലത്തു സംസ്‌കരിക്കുകയും ചെയ്തു. തല സംസ്‌കരിക്കാന്‍ സഹായിച്ചതിന് ബന്ധുക്കളായ മോനു, കമല്‍ സിങ്, സമര്‍ സിങ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റൊരു പ്രതിയായ ഗൗരവിനായി തിരച്ചില്‍ തുടരുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam