തൃപ്പൂണിത്തുറ: രാഷ്ട്രീയ പശ്ചാത്തലം ഇല്ലാതിരുന്നിട്ടും തൃപ്പൂണിത്തുറയുടെ ചരിത്രത്തിലെ മികച്ച വോട്ട് വിഹിതം നേടാൻ തനിക്ക് കഴിഞ്ഞെന്ന് ട്വന്റി-20 സ്ഥാനാർഥി അഞ്ജലി നായർ. തിരഞ്ഞെടുപ്പിൽ ലഭിച്ച 30,000 വോട്ടുകളെ വലിയ ഭാഗ്യമായാണ് കണക്കാക്കുന്നതെന്നും അവർ പറഞ്ഞു. രാഷ്ട്രീയ പ്രവർത്തനവുമായി ശക്തമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അവർ വ്യക്തമാക്കി.
ട്വന്റി-20യും ബിജെപിയും ഒരു കുടുംബം പോലെയാണെന്ന പരാമർശവും അഞ്ജലി നായർ നടത്തി. മണ്ഡലത്തിൽ ബിജെപി പ്രവർത്തകർ വലിയ രീതിയിൽ സജീവമായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.
സ്ഥാനാർഥി നിർണ്ണയത്തിൽ പാർട്ടിക്കുള്ളിൽ തർക്കങ്ങൾ ഉണ്ടായിരുന്നില്ല. വോട്ടെണ്ണലിൽ എവിടെയാണ് പാളിച്ചകൾ സംഭവിച്ചതെന്ന് വിശദമായി പരിശോധിക്കുമെന്നും, കൂടുതൽ ശ്രദ്ധ നൽകേണ്ട മേഖലകൾ കണ്ടെത്തി കുറവുകൾ പരിഹരിച്ച് മുന്നോട്ട് പോകുമെന്നും അഞ്ജലി നായർ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
