കൊച്ചി: മകന് അനുയോജ്യമായ വിവാഹബന്ധം അന്വേഷിച്ചു മാട്രിമോണിയൽ ഏജൻസിയിൽ ഫീസടച്ച രക്ഷിതാവിന് കിട്ടിയത് എട്ട് യുവതികളുടെ അഡ്രസ്സും ഫോട്ടോകളും. ഇവരെ നേരിൽ പോയി കാണാനായി ഫോണിൽ വിളിച്ചപ്പോൾ അവരിൽ ഏഴുപേരും വിവാഹിതരായി ഭർത്താക്കൻമാരുമൊത്ത് കഴിയുന്നവർ എന്നാണ് വിവരം ലഭിച്ചത്.
തുടർന്ന് വിവരം തേടി വീണ്ടും ഏജൻസിയെ ബന്ധപ്പെട്ടപ്പോൾ ആണ് പറ്റിക്കപെട്ടു എന്ന് ഇവർക്ക് മനസിലായത്. ഫോൺ വിളിച്ചപ്പോൾ ഇവരിൽ നിന്നും ഒരു മറുപടിയും ലഭിച്ചില്ല. എറണാകുളം ചേരാനല്ലൂർ സ്വദേശി ഗോപാലകൃഷ്ണൻ, മലപ്പുറം തിരൂരിലെ ലക്ഷ്മി മാട്രിമോണിയലിനെതിരെ നൽകിയ പരാതിയിലാണ് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതിയുടെ ഉത്തരവ് ഉണ്ടായത്.
രണ്ടായിരം രൂപയാണ് ഫീസായി മുൻകൂർ മാട്രിമോണിയൽ ഏജൻസിയിൽ നൽകിയത് എന്നാണ് ലഭിക്കുന്ന വിവരം. എതിർകക്ഷി ആവശ്യപ്പെട്ട പണം നൽകിയിട്ടും സേവനം കൃത്യമായി നൽകുന്നതിൽ ഗുരുതര വീഴ്ചവരുത്തിയതായി ഡി ബി ബിനു അധ്യക്ഷനും വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ അംഗങ്ങളുമായ ബെഞ്ച് നിരീക്ഷിച്ചു.
അതുപോലെ തന്നെ മക്കളുടെ വിവാഹം പോലെയുള്ള കാര്യങ്ങൾക്കായി സമീപിച്ചവരെ ഈ വിധത്തിൽ കബളിപ്പിച്ചത് കടുത്ത മന:ക്ലേശം ഉണ്ടാക്കിയെന്ന പരാതിക്കാരുടെ വാദവും കോടതി ശരിവച്ചു. ഇതെല്ലാം കണക്കിലെടുത്താണ് മാട്രിമോണിയൽ കമ്പനിക്ക് പിഴ നിശ്ചയിച്ചത്.
പരാതിക്കാരിൽ നിന്ന് ഫീസായി വാങ്ങിയ 2000 രൂപ തിരികെ നൽകാനും ഇത് കൂടാതെ 7000 രൂപ നഷ്ടപരിഹാരമായും, 5000 രൂപ കോടതി ചെലവിനത്തിലും 45 ദിവസത്തിനകം എതിർകക്ഷി നൽകണമെന്നാണ് കോടതി വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്