കൊച്ചി: കൊച്ചിയെയും ലക്ഷദ്വീപിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന സീ പ്ലെയിൻ സർവീസിന്റെ പരീക്ഷണപ്പറക്കൽ വൻ വിജയം. ബുധനാഴ്ച രാവിലെ 10:30-ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട വിമാനം കൃത്യം 12:05-ന് ലക്ഷദ്വീപിലെ അഗത്തിയിൽ ലാൻഡ് ചെയ്തു.
എട്ട് യാത്രക്കാരുമായാണ് വിമാനം ഈ ചരിത്ര യാത്ര നടത്തിയത്. ഇതോടെ മണിക്കൂറുകൾ നീളുന്ന കടൽയാത്രയ്ക്ക് പകരമായി വെറും ഒരു മണിക്കൂർ കൊണ്ട് കൊച്ചിയിൽ നിന്നും ലക്ഷദ്വീപിലെത്താൻ സാധിക്കുന്ന സുപ്രധാന ചുവടുവെപ്പാണ് യാഥാർത്ഥ്യമായിരിക്കുന്നത്.
സ്കൈഹോപ്പ് ഏവിയേഷൻ ലിമിറ്റഡിന്റെ ട്വിൻ ഓട്ടർ സീപ്ലെയിൻ വിമാനമാണ് ഈ ദൗത്യത്തിനായി ഉപയോഗിക്കുന്നത്. ലക്ഷദ്വീപിലെ ടൂറിസം സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനും യാത്രക്കാർ നേരിടുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിനുമായാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
മൂന്ന് ദിവസങ്ങളിലായി ആകെ 12 പരീക്ഷണ സർവീസുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.അഗത്തിക്ക് പുറമെ കടമത്ത്, കൽപ്പേനി, കവരത്തി, കിൽത്താൻ എന്നീ ദ്വീപുകളിലേക്കും സർവീസ് നടത്തും.ഒരേസമയം 20 പേർക്ക് യാത്ര ചെയ്യാവുന്ന അത്യാധുനിക സൗകര്യങ്ങളുള്ള വിമാനമാണിത്.
നിലവിൽ കപ്പലുകളെയും വിമാനങ്ങളെയും മാത്രം ആശ്രയിക്കുന്ന ദ്വീപ് നിവാസികൾക്കും വിനോദസഞ്ചാരികൾക്കും ഈ പുതിയ പദ്ധതി വലിയ ആശ്വാസമാകും. പദ്ധതി പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാകുന്നതോടെ ലക്ഷദ്വീപിലേക്കുള്ള ടൂറിസം മേഖലയിൽ വൻ കുതിച്ചുചാട്ടം ഉണ്ടാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. കൊച്ചിയിൽ നിന്ന് ദ്വീപിലേക്കും തിരിച്ചുമുള്ള യാത്രകൾ ഇനി അനായാസമാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
