തിരുവനന്തപുരം: ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തില്‍ ബിരിയാണി വിളമ്പിയ സംഭവം വിവാദമാകുന്നു. സംഭവത്തിൽ കടുത്ത ആചാര ലംഘനമാണ് നടന്നെതെന്ന് കാണിച്ച് മുഖ്യ തന്ത്രി തരണനല്ലൂർ എൻ.പി ഗോവിന്ദൻ നമ്പൂതിരിപ്പാട് ഭരണസമിതിക്കും, കവടിയാർ കൊട്ടാരത്തിനും രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം.
ക്ഷേത്രപരിസരത്ത് മാംസഭോജന സല്‍ക്കാരം നടന്നത് ക്ഷേത്രാചാരത്തിന് വിഘ്‌നമുണ്ടാക്കിയെന്നും ഇത്തരത്തിലുള്ള പ്രവണതകള്‍ കർശനമായി നിരോധിക്കണമെന്നും ആണ് തന്ത്രി കത്തില്‍ പറയുന്നത്. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യലയം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലെ 'അടുക്കള' എന്നറിയപ്പെടുന്ന സ്ഥലത്താണ് മാംസ വിഭവം വിളമ്പിയത്. ഒരു ജീവനക്കാരന്റെ മകന് ജോലി ലഭിച്ചതുമായി ബന്ധപ്പെട്ടാണ് ആഘോഷം നടന്നതെന്നാണ് പുറത്തു വരുന്ന സൂചന.
അതേസമയം ഇത് ആദ്യത്തെ സംഭവമല്ലെന്നും, ജീവനക്കാരില്‍ പലരും മദ്യവും മാംസവും ഇതേ സ്ഥലത്ത് ഉപയോഗിക്കാറുണ്ടെന്നും പരാതി ഉയരുന്നുണ്ട്. ഭരണസമിതിയിലെ ഭിന്നതയാണ് ഇപ്പോള്‍ ബിരിയാണി സല്‍ക്കാരം പുറത്തുവരാനുള്ള കാരണമെന്നും ആക്ഷേപമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്