വിശാഖപ്പട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപ്പട്ടണത്ത് ഞെട്ടിക്കുന്ന കൊലപാതകം. കാമുകിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച നാവിക ഉദ്യോഗസ്ഥൻ അറസ്റ്റിലായി. സംഭവത്തിന് പിന്നാലെ രവീന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്തു. പോളിപള്ളി മൗനികയാണ് കൊല്ലപ്പെട്ടത്.
പ്രതിയുടെ വീട്ടിൽ ഒളിപ്പിച്ച നിലയിലാണ് മൃതദേഹാവശിഷ്ടങ്ങൾ പൊലീസ് കണ്ടെത്തിയത്. ശരീരത്തിന്റെ ഒരു ഭാഗം റഫ്രിജറേറ്ററിലും ബാക്കി ഭാഗം ഒരു ബാഗിലുമായിരുന്നു സൂക്ഷിച്ചിരുന്നത്. 2021ൽ ഒരു ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട ഇരുവരും പിന്നീട് പ്രണയത്തിലാകുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
രണ്ടാഴ്ച മുമ്പ് രവീന്ദ്രയുടെ ഭാര്യ വീട്ടിൽ ഇല്ലാത്ത സമയത്ത് മൗനികയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയതോടെയാണ് സംഭവം നടന്നത്. ഇരുവരും തമ്മിലുണ്ടായ വഴക്കിനിടെ രവീന്ദ്ര മൗനികയെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ.
തുടർന്ന് മൃതദേഹം വെട്ടിനുറുക്കി ഭാഗികമായി ഫ്രിഡ്ജിൽ സൂക്ഷിക്കുകയും ബാക്കി ഭാഗങ്ങൾ ഉപേക്ഷിക്കുകയും ചെയ്തു. പിന്നീട് പ്രതി തന്നെ പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തുകയായിരുന്നു.
മൗനിക തനിക്കിൽ നിന്ന് 3.5 ലക്ഷം രൂപ വാങ്ങിയതും ബന്ധം ഭാര്യയോട് വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതുമാണ് കൊലപാതകത്തിന് കാരണമായതെന്ന് രവീന്ദ്ര മൊഴി നൽകി. മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

എന്തൊരു ക്രൂരത; കാമുകിയെ കൊന്ന് വെട്ടിനുറുക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു; നാവിക ഉദ്യോഗസ്ഥൻ അറസ്റ്റിൽ
ഡിജിറ്റൽ തട്ടിപ്പുകൾക്കെതിരെ കേന്ദ്രത്തിന്റെ കടുത്ത നടപടി; 83,000-ത്തിലധികം വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു
രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റൽ സെൻസസ്; 2027ലെ ദേശീയ സെൻസസ് രണ്ട് ഘട്ടങ്ങളിലായി
ഹോർമുസ് പ്രതിസന്ധി; പാചകവാതക ക്ഷാമം പരിഹരിക്കാൻ മണ്ണെണ്ണ വിതരണം പുനരാരംഭിക്കുന്നു, 60 ദിവസത്തെ
ഒരു മത വിഭാഗത്തെയും ലക്ഷ്യമിട്ടല്ല എഫ്സിആർഎ ഭേദഗതി: കിരൺ റിജിജു
വാട്സ്ആപ്പ്, ടെലിഗ്രാം കമ്പനികൾക്ക് ആശ്വാസം; സിം-ബൈന്‍ഡിങ് ചട്ടത്തിന് കൂടുതൽ സമയം