ന്യൂഡല്‍ഹി: കാനഡ, ക്രൊയേഷ്യ, സൈപ്രസ് സന്ദര്‍ശനങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച യാത്രതിരിക്കും. ഉഭയകക്ഷിബന്ധം തകരാറിലായതിന് ശേഷം മോദിയുടെ കാനഡ യാത്ര രണ്ട് രാജ്യത്തിന്റെയും ഭാവി ബന്ധത്തില്‍ നിര്‍ണായകമാണ്.
ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യത്തെ വിദേശയാത്രയില്‍ ഇന്ത്യ-പാക് സംഘര്‍ഷവും ചര്‍ച്ചയാകും. ഞായറാഴ്ച മുതല്‍ 19 വരെയാണ് സന്ദര്‍ശനം. സൈപ്രസില്‍ നിന്നാണ് സന്ദര്‍ശനം ആരംഭിക്കുക. പ്രസിഡന്റ് നികോസ് ക്രിസ്റ്റോഡോള്‍ഡസിന്റെ ക്ഷണപ്രകാരമാണ് 15, 16 തീയതികളില്‍ സൈപ്രസ് സന്ദര്‍ശനം. തുടര്‍ന്ന് കാനഡയിലെ കാനാനസ്‌കിസില്‍ നടക്കുന്ന ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കും. ഉച്ചകോടിയില്‍ ഊര്‍ജസുരക്ഷ, സാങ്കേതികവിദ്യ, നിര്‍മിത ബുദ്ധി തുടങ്ങി ആഗോളവിഷയങ്ങള്‍ ചര്‍ച്ചചെയ്യും.
18-നാണ് ക്രൊയേഷ്യ സന്ദര്‍ശനം. ക്രൊയേഷ്യന്‍ പ്രധാനമന്ത്രി പ്ലെന്‍കോവിച്ച്, പ്രസിഡന്റ് സോറന്‍ മിലനോവിച്ച് എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ക്രൊയേഷ്യ സന്ദര്‍ശിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദിയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്