ബംഗളൂരു: ബുക്കര്‍ സമ്മാനം നേടിയ കന്നഡ കഥാകാരി ബാനു മുഷ്താഖിനും അവരുടെ കഥകള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനംചെയ്ത ദീപാ ഭസ്തിക്കും കര്‍ണാടക സര്‍ക്കാരിന്റെ ആദരം. നിയമസഭയുടെ ബാങ്ക്വറ്റ് ഹാളില്‍ ഇരുവര്‍ക്കും പ്രൗഢഗംഭീരമായ സ്വീകരണം നല്‍കി. ബാനു മുഷ്താഖിനും ദീപാ ഭസ്തിക്കും പത്തുലക്ഷം രൂപ വീതം സമ്മാനം നല്‍കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ചടങ്ങില്‍ പ്രഖ്യാപിച്ചു.
കൂടാതെ ബാനുവിന്റെ കഥകള്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ സഹായം ലഭ്യമാക്കും. ബാനു മുഷ്താഖിന്റെ കഥാസമാഹാരമായ 'ഹാര്‍ട്ട് ലാംപ്' നേടിയ ബുക്കര്‍ സമ്മാനത്തിലൂടെ കന്നഡ ഭാഷയുടെ കീര്‍ത്തി വര്‍ധിച്ചതായും സിദ്ധരാമയ്യ പറഞ്ഞു. ലോകത്തിലെ മുഴുവന്‍ കന്നഡിഗരുടെയും അഭിമാനമാണ് ഈ പുരസ്‌കാരം. മാധ്യമ പ്രവര്‍ത്തകയായും എഴുത്തുകാരിയായും അഭിഭാഷകയായും ആക്ടിവിസ്റ്റായും പ്രവര്‍ത്തിച്ചതാണ് ബാനു മുഷ്താഖിന്റെ രചനകളുടെ ശക്തി. സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിനെതിരേ എഴുതാന്‍ ധൈര്യം കാണിച്ച് അവരുടെ ശബ്ദമായി മാറാന്‍ ബാനു മുഷ്താഖിന് കഴിഞ്ഞുവെന്ന് സിദ്ധരാമയ്യ പറഞ്ഞു.
കന്നഡ-സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം സംഘടിപ്പിച്ചത്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, നിയമനിര്‍മാണ കൗണ്‍സില്‍ ചെയര്‍മാന്‍ ബസവരാജ് ഹൊരട്ടി, മന്ത്രിമാരായ ശിവരാജ് തംഗഡഗി, സമീര്‍ അഹമ്മദ് ഖാന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്