ഉത്തർപ്രദേശ്: സ്ത്രീധനം നൽകാത്തതിൽ പ്രതിഷേധിച്ച് എട്ടുമാസം പ്രായമുള്ള കുഞ്ഞിനോട് പിതാവിന്റെ ക്രൂരത. ഉത്തർപ്രദേശിലെ റാംപൂരിലാണ് സംഭവം.
സ്ത്രീധനം നൽകാത്തതിൽ ഭാര്യയുടെ കുടുംബത്തെ സമ്മർദത്തിലാക്കാൻ കുഞ്ഞിനെ തലകീഴായി തൂക്കി തെരുവിലൂടെ നടക്കുകയായിരുന്നു. ഇടുപ്പെല്ലിന് പരിക്കേറ്റ കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണ്.
സ്ത്രീധനത്തിന്റെ പേരുപറഞ്ഞ് ഭാര്യയുമായി പ്രതി സഞ്ജു വഴക്കുണ്ടാക്കാറുണ്ടായിരുന്നതായി നാട്ടുകാരും പറയുന്നു. രണ്ട് ലക്ഷം രൂപയും കാറും സ്ത്രീധനമായി വേണമെന്നതായിരുന്നു സഞ്ജുവിന്റെ ആവശ്യം.
2023ലായിരുന്നു വിവാഹം നടന്നത്. ' വിവാഹം കഴിഞ്ഞപ്പോൾ മുതൽ ഭർതൃസഹോദരന്മാരടക്കം എന്നെ അടിക്കാറുണ്ട്. രണ്ട് ലക്ഷം രൂപയും കാറും കൊണ്ടുവരാനാണ് അവർ ആവശ്യപ്പെടുന്നത്. ഇതും പറഞ്ഞ് എപ്പോഴും വഴക്കാണ്' എന്ന് ഭാര്യ പറഞ്ഞു.
'കുട്ടിയെ തലകീഴായി നാലുവട്ടം തെരുവുമുഴുവൻ അയാൾ നടന്നു. വഴിയിൽ കണ്ടവരോടെല്ലാം അതിന്റെ ദൃശ്യങ്ങൾ പകർത്താനും ആവശ്യപ്പെട്ടു. കുട്ടി ഇപ്പോൾ ആശുപത്രിയിലാണ്. ഞാൻ എവിടെ നിന്ന് പണം കണ്ടെത്താനാണ്?' എന്നും ഭാര്യ പറയുന്നു. പൊലീസ് കാര്യമായ നടപടികൾ എടുക്കുന്നില്ലെന്നും ഭാര്യ ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
