കൊൽക്കത്ത: ഇന്നലെ രാത്രിയാണ് പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസിന് വധഭീഷണി ഉണ്ടായത്. പിന്നാലെ തെരുവിൽ ഇറങ്ങി സി വി ആനന്ദബോസ്. ജനങ്ങൾക്കൊപ്പം ഭക്ഷണവും കഴിച്ചു.
ഇതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചിക്കുന്നുണ്ട്. സുരക്ഷാസേനയില്ലാതെ ഗവർണർ തെരുവിലൂടെ നടന്നത്.
കഴിഞ്ഞ ദിവസം എൻഎസ്എസിനെതിരെ വിമർശനവുമായി എത്തിയത് വലിയ രീതിയിൽ ചർച്ചയായിരുന്നു. തുടർന്ന് വിമർശനങ്ങളിൽ നിലപാട് മയപ്പെടുത്തുകയായിരുന്നു ആനന്ദബോസ്.
എൻഎസ്എസിനെപ്പറ്റി താൻ പറഞ്ഞത് വിവാദമാക്കേണ്ടതില്ലെന്ന് ആനന്ദബോസ് പറഞ്ഞിരുന്നു. എൻഎസ്എസിനോട് തനിക്ക് പരാതിയില്ലെന്നും മന്നം സ്മാരകത്തിൽ പുഷ്പാർച്ചന നടത്താൻ അവസരം കിട്ടാത്തതിൽ മാത്രമാണ് വിഷമമെന്നുമാണ് ആനന്ദബോസ് പറഞ്ഞത്.
എഡിസിക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഉടൻ തന്നെ ഈ വിവരം കൊൽക്കത്ത പൊലീസിനെയും ആഭ്യന്തര മന്ത്രാലയത്തെയും അറിയിച്ചു. തുടർന്ന് ഗവർണറുടെ സുരക്ഷ വർധിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ചകളൊക്കെ നടന്നിരുന്നു. എന്നാൽ, തനിക്ക് സുരക്ഷ വേണ്ടെന്നും വധഭീഷണി വകവെക്കുന്നില്ലെന്നുമായിരുന്നു ആനന്ദബോസിന്റെ നിലപാട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
