ബെംഗളൂരു: ബെംഗളൂരു ദുരന്തത്തിൽ നിന്ന് മുഖം രക്ഷിക്കാൻ നടപടി സ്വീകരിച്ചു കർണാടക സർക്കാർ. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി കെ ഗോവിന്ദരാജിനെ പുറത്താക്കി. ഇന്റലിജൻസ് വകുപ്പ് മേധാവി ഹേമന്ത് നിംബാൽക്കറെ സ്ഥലം മാറ്റി.
അതേസമയം, കേസിൽ കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളുടെ അറസ്റ്റ് കർണാടക ഹൈക്കോടതി തടഞ്ഞു. ആർസിബി മാർക്കറ്റിംഗ് മേധാവി ഉൾപ്പെടെ അറസ്റ്റിലായ നാല് പേരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
പൊലീസ് തലത്തിലെ ശക്തമായ നടപടികൾക്ക് പിന്നാലെയാണ് ഉദ്യോഗസ്ഥ തലത്തിലും സിദ്ധരാമയ്യ സർക്കാർ കർശന നടപടി തുടങ്ങിയത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി കെ ഗോവിന്ദരാജിനെ പുറത്താക്കുകയും ഇന്റലിജൻസ് വിഭാഗം തലവൻ ഹേമന്ത് നിംബാൽക്കറിനെ സ്ഥലംമാറ്റുകയും ചെയ്തു. പരേഡിന് അനുമതി നിഷേധിച്ച പൊലീസ് നടപടി പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തിയത് പൊളിറ്റിക്കൽ സെക്രട്ടറി കെ ഗോവിന്ദരാജ് ആണെന്നാണ് സൂചന.
അവസാന നിമിഷത്തിലാണ് കടുത്ത സമർദ്ദനത്തിന് വഴങ്ങി പരേഡിന് പൊലീസ് അനുമതി നൽകുന്നത്, ആർസിബി മാനേജ്മെന്റിനെ താത്പര്യങ്ങൾ മുൻനിർത്തി ഗോവിന്ദരാജ് സർക്കാർ തലത്തിൽ സമർദ്ദം ചെലുത്തിയെന്നാണ് റിപ്പോർട്ടുകൾ.
ലക്ഷകണക്കിന് ആരാധകർ ഒഴുകിയെത്തുമെന്ന കാര്യത്തിൽ സർക്കാരിന് മുന്നറിയിപ്പ് നൽകാൻ ഇന്റലിജൻസ് വിഭാഗത്തിന് സാധിച്ചില്ല, വലിയ അപകടത്തിലേക്ക് നയിച്ചതിൽ ഇന്റലിജൻസിന് വീഴ്ച ഉണ്ടായി എന്ന കണ്ടെത്തലിനെ തുടർന്നാണ് ഹേമന്ത് നിംബാൽക്കറിനെ സ്ഥലംമാറ്റിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്