ഡൽഹി: എയർ ഇന്ത്യാ വിമാനങ്ങളുടെ ദീർഘദൂര സർവീസുകൾ വൈകുമെന്ന് അറിയിപ്പുമായി കമ്പനി. ഇന്ത്യൻ വ്യോമയാന ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) നിര്‍ദേശിച്ച പരിശോധനകൾ നടക്കുന്നതിനാലാണ് വിമാന സർവീസുകൾ വൈകുന്നത്.
പരിശോധനകൾ പൂർത്തിയാക്കിയ ശേഷമേ യാത്രകൾ പൂർണതോതിൽ ക്രമീകരിക്കാനാകൂ എന്നും എയർ ഇന്ത്യ അറിയിച്ചു. അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നാലെയാണ് നടപടി.
ബോയിങ്ങിൻ്റെ 787 സീരീസിലുള്ള 33 വിമാനങ്ങളിലാണ് ഒറ്റത്തവണ കർശന പരിശോധനകൾ നടത്തേണ്ടത്. ഇതുവരെ ഒമ്പത് ബോയിങ് 787 വിമാനങ്ങളിൽ ആവശ്യമായ സുരക്ഷാ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ടെന്നും ശേഷിക്കുന്ന 24 വിമാനങ്ങളിൽ സമയബന്ധിതമായി ഈ പ്രക്രിയ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണെന്നും എയർ ഇന്ത്യ എക്സിലൂടെ അറിയിച്ചു.
ദീർഘദൂര സർവീസുകളിൽ പരിശോധനയ്ക്ക് കൂടുതൽ സമയമെടുക്കും. സർവീസുകളിൽ കാലതാമസമുണ്ടായാൽ ഉപഭോക്താക്കളെ യഥാസമയം അറിയിക്കുെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ അവരുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണം.
സുരക്ഷാ പരിശോധനകൾ മൂലമുണ്ടാകുന്ന കാലതാമസമോ റദ്ദാക്കലോ മൂലം ബുദ്ധിമുട്ടുന്ന ഉപഭോക്താക്കൾക്ക് വേണമെങ്കിൽ യാത്ര റദ്ദാക്കാം റീഫണ്ട് ലഭിക്കും. സൗജന്യ റിഷെഡ്യൂളിങ് ഓപ്ഷൻ തിരഞ്ഞെടുക്കാമെന്നും കമ്പനി അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്