ഹോർമുസ് കടലിടുക്ക് തുറക്കാൻ ബ്രിട്ടന്റെ നയതന്ത്ര നീക്കം; 35 രാജ്യങ്ങളുടെ പിന്തുണയുമായി കെയർ സ്റ്റാർമർ

APRIL 1, 2026, 9:29 AM

ലണ്ടൻ: അന്താരാഷ്ട്ര എണ്ണവ്യാപാരത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ നീക്കുന്നതിനായി ബ്രിട്ടന്റെ നേതൃത്വത്തിൽ ഈ ആഴ്ച അന്താരാഷ്ട്ര നയതന്ത്ര സമ്മേളനം ചേരും. ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറാണ് ഇക്കാര്യം അറിയിച്ചത്. സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനായി ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെ ബാധിക്കുന്ന ഈ വിഷയത്തിൽ 35 രാജ്യങ്ങൾ ഇതിനകം സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചിട്ടുണ്ട്.

കടൽയാത്രയ്ക്കുള്ള സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുക, കുടുങ്ങിക്കിടക്കുന്ന കപ്പലുകളുടെയും നാവികരുടെയും സുരക്ഷ ഉറപ്പാക്കുക, അവശ്യസാധനങ്ങളുടെ നീക്കം പുനരാരംഭിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള എല്ലാ നയതന്ത്ര-രാഷ്ട്രീയ നടപടികളും യോഗം വിലയിരുത്തുമെന്ന് സ്റ്റാർമർ പറഞ്ഞു.

നയതന്ത്ര ചർച്ചകൾക്ക് പിന്നാലെ, മേഖലയിൽ സമാധാനം പുനഃസ്ഥാപിച്ചാൽ കപ്പൽ ഗതാഗതം സുഗമമാക്കുന്നതിന് സൈനിക ആസൂത്രകരുടെ യോഗം വിളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, നെതർലൻഡ്സ് തുടങ്ങിയ പ്രമുഖ രാജ്യങ്ങൾ ഈ നീക്കത്തിൽ പങ്കാളികളാണ്.

vachakam
vachakam
vachakam

ഇറാനെതിരായ നീക്കങ്ങളിൽ അമേരിക്കയെ സഹായിക്കാത്ത രാജ്യങ്ങളെ പരിഹസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയതിന് പിന്നാലെയാണ് ബ്രിട്ടന്റെ ഈ നീക്കം. ഇറാനെതിരായ ആക്രമണത്തിൽ സഹകരിക്കാത്തവർക്ക് "സ്വന്തം എണ്ണ സ്വയം കണ്ടെത്താം" എന്നായിരുന്നു ട്രംപിന്റെ പരിഹാസം. ഹോർമുസ് കടലിടുക്ക് വഴി ഇന്ധനം ലഭിക്കാത്തവർക്ക് അത് അമേരിക്കയിൽ നിന്ന് വാങ്ങാമെന്നും അല്ലെങ്കിൽ ധൈര്യം സംഭരിച്ച് കടലിടുക്ക് പിടിച്ചെടുക്കണമെന്നും ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

അമേരിക്ക ഇനി സഹായത്തിനുണ്ടാകില്ലെന്നും ഓരോ രാജ്യവും സ്വന്തമായി പോരാടാൻ പഠിക്കണമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാനെതിരായ യുദ്ധത്തിൽ പങ്കുചേരാൻ സ്റ്റാർമർ വിസമ്മതിച്ചതോടെ അമേരിക്കയും ബ്രിട്ടനും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണിരിക്കുകയാണ്. എന്നാൽ, സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ ബ്രിട്ടന്റെ ദേശീയ താല്പര്യം മുൻനിർത്തി മാത്രമേ പ്രവർത്തിക്കൂ എന്ന് സ്റ്റാർമർ വ്യക്തമാക്കി.

ലോകത്തിലെ എണ്ണ-വാതക വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ ഉപരോധിച്ചതോടെ ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരുകയാണ്. ഇത് ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള ഏഷ്യൻ വിപണികളിൽ വലിയ ആശങ്കയുണ്ടാക്കുന്നു. നിലവിലെ സാഹചര്യം 1970-കളിലെ ഊർജ്ജ പ്രതിസന്ധിക്ക് സമാനമാണെന്നും വരും തലമുറയെ ഇത് ബാധിക്കുമെന്നും സ്റ്റാർമർ മുന്നറിയിപ്പ് നൽകി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam