റഷ്യയിലെ പ്രധാന മിസൈൽ നിർമ്മാണശാലയെ ആക്രമിച്ചതായി യുക്രൈൻ

MARCH 11, 2026, 8:21 PM

റഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട സൈനിക ഫാക്ടറികളിൽ ഒന്നിനെ യുക്രൈൻ സൈന്യം ആക്രമിച്ചതായി യുക്രൈൻ പ്രസിഡന്റ് വൊളൊദിമിർ സെലൻസ്കി അറിയിച്ചു. റഷ്യയുടെ മിസൈലുകൾ നിർമ്മിക്കാൻ ആവശ്യമായ ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റ് ഘടകങ്ങളും നിർമ്മിച്ചിരുന്ന ഫാക്ടറിയാണ് ലക്ഷ്യമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. “ഞങ്ങളുടെ നഗരങ്ങളെയും ഗ്രാമങ്ങളെയും സാധാരണ ജനങ്ങളെയും ആക്രമിക്കാൻ ഉപയോഗിക്കുന്ന മിസൈലുകൾക്ക് വേണ്ടിയുള്ള ഉപകരണങ്ങളാണ് അവിടെ നിർമ്മിച്ചിരുന്നത്,” എന്നാണ് സെലൻസ്കി പറഞ്ഞത്.

യുക്രൈൻ സൈന്യം നൽകിയ വിവരമനുസരിച്ച് ബ്രിട്ടൻ നിർമ്മിച്ച സ്റ്റോം ഷാഡോ മിസൈലുകൾ ഉപയോഗിച്ചാണ് റഷ്യയുടെ അതിർത്തി പ്രദേശമായ ബ്ര്യാൻസ്‌ക് മേഖലയിലെ ക്രെംനിയ് എൽ എന്ന ഫാക്ടറിയെ ആക്രമിച്ചത്.

എന്നാൽ റഷ്യൻ പ്രാദേശിക അധികൃതർ പറയുന്നത് അനുസരിച്ചു ഈ “തീവ്രവാദ മിസൈൽ ആക്രമണത്തിൽ” കുറഞ്ഞത് ആറു സാധാരണ പൗരന്മാർ കൊല്ലപ്പെടുകയും 42 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ്.

vachakam
vachakam
vachakam

റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ വക്താവായ ദിമിത്രി പെസ്കോവ് പ്രതികരിക്കുമ്പോൾ ബ്രിട്ടീഷ് വിദഗ്ധരുടെ സഹായമില്ലാതെ ഈ മിസൈലുകൾ വിക്ഷേപിക്കാനാകില്ലെന്ന് ആരോപിച്ചു. കീവ് ഭരണകൂടത്തിന്റെ “ക്രൂരമായ നടപടികൾ” തടയുന്നതിനായാണ് റഷ്യ പ്രത്യേക സൈനിക നടപടി നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2022 ഫെബ്രുവരി 24-ന് പുടിൻ ഉത്തരവിട്ട യുക്രൈൻ അധിനിവേശത്തെ റഷ്യ ഔദ്യോഗികമായി ഇതേ പേരിലാണ് വിളിക്കുന്നത്.

പെസ്കോവ് പറഞ്ഞതനുസരിച്ച് ഈ സൈനിക നടപടിയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ് യുക്രൈനെ സൈനികമായി ദുർബലമാക്കുന്നത്. പുടിൻ തന്നെ പലതവണ ഈ യുദ്ധത്തിന്റെ പ്രധാന ലക്ഷ്യമായി അതിനെ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം റഷ്യയുടെ അധിനിവേശം ആരംഭിച്ചതിന് ശേഷം യുക്രൈന് പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് വലിയ പിന്തുണ ലഭിച്ചു. സ്വന്തം പ്രദേശങ്ങളെ സംരക്ഷിക്കാൻ ഉപയോഗിക്കുന്ന ആധുനിക ആയുധങ്ങളും അതിൽ ഉൾപ്പെടുന്നു.

vachakam
vachakam
vachakam

റഷ്യക്കും അതിന്റെ കൂട്ടാളികളിൽ നിന്ന് സഹായം ലഭിക്കുന്നുണ്ട്. ഉദാഹരണത്തിന് ഇറാൻ നൽകിയ ഷഹീദ് ഡ്രോണുകളും ഉത്തര കൊറിയ അയച്ച സൈനികരും അതിൽപ്പെടുന്നു. അത്തരത്തിലുള്ള ഒരു ഡ്രോൺ ആക്രമണം ബുധനാഴ്ച യുക്രൈന്റെ രണ്ടാമത്തെ വലിയ നഗരമായ ഖാർകീവ് നഗരത്തിൽ നടന്നതായി അധികൃതർ അറിയിച്ചു. ആ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അതിനു ഒരു ദിവസം മുമ്പ് കിഴക്കൻ യുക്രൈനിലെ സ്ലോവ്യാൻസ്‌ക് നഗരത്തിൽ നടന്ന മറ്റൊരു റഷ്യൻ ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെടുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനിടെ യുദ്ധം അടുത്തിടെ ഒരു നിലച്ച അവസ്ഥയിലെത്തിയെങ്കിലും ഇരുവിഭാഗവും ഇപ്പോഴും ആക്രമണങ്ങൾ തുടരുകയാണ്.

യുദ്ധഭൂമിയിൽ റഷ്യ പതുക്കെ മുന്നേറ്റം നടത്തുകയാണെങ്കിലും റഷ്യ പിടിച്ചെടുത്ത ചില പ്രദേശങ്ങൾ തിരികെ പിടിച്ചെടുക്കുകയാണെന്നും യുക്രൈൻ പറയുന്നു. പ്രസിഡന്റ് സെലൻസ്കി പറയുന്നതനുസരിച്ച് റഷ്യയും അമേരിക്കയും പങ്കെടുക്കുന്ന മറ്റൊരു ചർച്ചാ റൗണ്ട് അടുത്ത ആഴ്ച നടക്കാൻ സാധ്യതയുണ്ട്. ഈ സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകുന്നത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ്. യുദ്ധം അവസാനിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ട്രംപിന്റെ ചില നിർദേശങ്ങൾ പ്രകാരം യുക്രൈൻ ഇപ്പോൾ നിയന്ത്രണത്തിൽ ഇല്ലാത്ത ചില പ്രദേശങ്ങൾ റഷ്യയ്ക്ക് വിട്ടുകൊടുക്കണം എന്നതാണ് ചർച്ചയിലെ പ്രധാന വിഷയം. അവ കിഴക്കൻ യുക്രൈനിലെ വ്യവസായ മേഖലയായ ഡോൻബാസ് പ്രദേശത്തുള്ള ഡൊണെത്സ്ക്, ലുഹാൻസ്‌ക് എന്നീ പ്രദേശങ്ങളാണ്.

vachakam
vachakam
vachakam

ഇപ്പോൾ റഷ്യ ആ പ്രദേശങ്ങളുടെ എൺപത് ശതമാനത്തിലധികം നിയന്ത്രണത്തിൽ വച്ചിരിക്കുകയാണ്. എന്നാൽ ആ പ്രദേശങ്ങൾ റഷ്യയ്ക്ക് വിട്ടുകൊടുക്കാൻ യുക്രൈൻ ഒരിക്കലും സമ്മതിക്കില്ലെന്നാണ് യുക്രൈൻ സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam