ഇടിമിന്നലില്‍ ടൂറിസ്റ്റ് ബോട്ട് മറിഞ്ഞ് അപകടം: വിയറ്റ്‌നാമില്‍ 34 പേര്‍ മരിച്ചു; 8 പേരെ കാണാതായി

JULY 19, 2025, 7:44 PM

ഹാ ലോങ് ബേ, വിയറ്റ്‌നാം: ശനിയാഴ്ച ഉച്ചകഴിഞ്ഞ് വിയറ്റ്‌നാമില്‍ വിനോദസഞ്ചാരികളുമായി പോയ ബോട്ട് പെട്ടെന്നുണ്ടായ ഇടിമിന്നലില്‍പ്പെട്ട് മറിഞ്ഞ് 34 പേര്‍ മരിച്ചു. എട്ട് പേരെ കാണാതായി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. 

സന്ദര്‍ശകരുടെ പ്രിയപ്പെട്ട സ്ഥലമായ ഹാ ലോങ് ബേയിലേക്കുള്ള യാത്രയ്ക്കിടെ വണ്ടര്‍ സീ ബോട്ടില്‍ 48 യാത്രക്കാരും അഞ്ച് ജീവനക്കാരും ഉണ്ടായിരുന്നു. അവരെല്ലാം തന്നെ വിയറ്റ്‌നാമീസ് പൗരന്മാരാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രക്ഷാപ്രവര്‍ത്തകര്‍ 11 പേരെ രക്ഷപ്പെടുത്തി. മറിഞ്ഞ സ്ഥലത്തിന് സമീപത്ത് നിന്ന് തന്നെയാണ് മരിച്ചവരെ കണ്ടെടുത്തതെന്ന് വിഎന്‍ എക്‌സ്പ്രസ് പത്രം പറഞ്ഞു. ഇരുപത്തിമൂന്ന് പേരെ കാണാതായി. 12 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു, എന്നാല്‍ പിന്നീട് കണക്ക് 11 ആയി പരിഷ്‌കരിച്ചു.

ശക്തമായ കാറ്റിനെത്തുടര്‍ന്ന് ബോട്ട് തലകീഴായി മറിഞ്ഞതായി പത്രം പറഞ്ഞു. രക്ഷപ്പെട്ടവരില്‍ 14 വയസ്സുള്ള ഒരു ആണ്‍കുട്ടിയും ഉള്‍പ്പെടുന്നു. മറിഞ്ഞ ബോട്ടില്‍ കുടുങ്ങി നാല് മണിക്കൂറിന് ശേഷമാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. യാത്രക്കാരില്‍ ഭൂരിഭാഗവും വിനോദസഞ്ചാരികളായിരുന്നുവെന്നും, അതില്‍ 20 ഓളം കുട്ടികളും രാജ്യ തലസ്ഥാനമായ ഹനോയിയില്‍ നിന്നുള്ളവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു ഉഷ്ണമേഖലാ കൊടുങ്കാറ്റും ഈ പ്രദേശത്തേക്ക് നീങ്ങുന്നുണ്ട്. അടുത്തയാഴ്ച ഹാലോങ് ബേയുടെ തീരം ഉള്‍പ്പെടെ വിയറ്റ്‌നാമിന്റെ വടക്കന്‍ മേഖലയില്‍ വിഫ കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് ദേശീയ കാലാവസ്ഥാ പ്രവചനം മുന്നറിയിപ്പ് നല്‍കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam