നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം; പാക്കിസ്ഥാനില്‍ രണ്ട് ദശലക്ഷത്തിലധികം ആളുകള്‍ ദുരിതത്തില്‍

AUGUST 31, 2025, 7:13 PM

ഇസ്ലമാബാദ്: നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് പാക്കിസ്ഥാന്‍. നൂറുകണക്കിന് ഗ്രാമങ്ങളില്‍ നാശം വിതയ്ക്കുകയും സുപ്രധാന ധാന്യവിളകള്‍ മുങ്ങുകയും ചെയ്തതിനാല്‍ പാകിസ്ഥാന്‍ അധികൃതര്‍ ഈ ആഴ്ച പഞ്ചാബ് പ്രവിശ്യയിലെ ഒരു ദശലക്ഷത്തിലധികം ആളുകളെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ചതായും രണ്ട് ദശലക്ഷത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പേമാരിയും ഇന്ത്യ അണക്കെട്ടുകളില്‍ നിന്ന് അധിക ജലം തുറന്നുവിട്ടതും കിഴക്കന്‍ പ്രവിശ്യയിലേക്ക് ഒഴുകുന്ന മൂന്ന് നദികളെ കരകവിഞ്ഞൊഴുക്കി. ചില സ്ഥലങ്ങളില്‍ നദീതീരങ്ങള്‍ തകര്‍ന്നു. ഇത് 1,400 ലധികം ഗ്രാമങ്ങളില്‍ വെള്ളപ്പൊക്കത്തിന് കാരണമായെന്ന് പഞ്ചാബിന്റെ ദുരന്തനിവാരണ അതോറിറ്റി പറഞ്ഞു. ചെനാബ് നദി കരകവിഞ്ഞൊഴുകിയതിനെത്തുടര്‍ന്ന് വ്യാഴാഴ്ച ഖാദിരാബാദ് പോലുള്ള ഗ്രാമങ്ങളിലെ നിവാസികള്‍ നെഞ്ചുവരെ ഉയര്‍ന്ന വെള്ളത്തിലൂടെയാണ് നടന്ന് കരപറ്റിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam