ഗാസ: ഗാസയിൽ വെടിനിർത്തലുമായി ബന്ധപ്പെട്ട ചർച്ചയിൽ പുരോഗതി. മൂന്നുഘട്ട വെടിനിർത്തൽ നിർദേശമാണ് ചർച്ചയിലുള്ളത്. ആദ്യഘട്ടത്തിൽ 33 ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി 40 ദിവസത്തെ വെടിനിർത്തലും മാനുഷിക വിതരണം അനുവദിക്കലും എന്ന നിർദേശത്തോട് ഹമാസ് അടുത്ത ദിവസം അനുകൂലമായി പ്രതികരിക്കുമെന്നാണ് റിപ്പോർട്ട്.
തൽക്കാലം ആദ്യഘട്ട വെടിനിർത്തൽ പ്രഖ്യാപിക്കുകയും ബാക്കി പിന്നീട് ചർച്ച ചെയ്ത് തീരുമാനിക്കുകയെന്നുമുള്ള ധാരണയിലേക്കാണ് അടുക്കുന്നത്. ചർച്ചക്കായി ഖത്തർ സംഘം ശനിയാഴ്ച ഈജിപ്തിലെ കൈറോയിലെത്തി. ഇസ്രായേൽ, യു.എസ്, ഹമാസ് പ്രതിനിധികളും കൈറോയിലുണ്ട്. അതേസമയം യുദ്ധം അവസാനിപ്പിച്ച് സൈന്യം ഗാസ വിടണമെന്ന ഹമാസിന്റെ ആവശ്യം ഇസ്രായേൽ അംഗീകരിക്കുന്നില്ല. സേനാ പിന്മാറ്റമില്ലാതെ ബന്ദി മോചനം സാധ്യമാവില്ലെന്നാണ് ഹമാസ് നിലപാട്. ഇസ്രായേലിൽ രാഷ്ട്രീയ നേതൃത്വത്തിലെ ഭിന്നതയും പ്രതിബന്ധമാണ്. വെടിനിർത്തൽ അംഗീകരിച്ചാൽ മന്ത്രിസഭക്കുള്ള പിന്തുണ പിൻവലിക്കുമെന്നാണ് തീവ്ര വലതുപക്ഷ സഖ്യകക്ഷികളുടെ ഭീഷണി.
അതേസമയം, ബന്ദി മോചനത്തിനായി രാജ്യത്തിനകത്ത് ഉയരുന്ന സമ്മർദത്തെ അവഗണിക്കാനും കഴിയില്ല. അതിനിടെ ചർച്ചയിൽ പുരോഗതിയുണ്ടെന്ന് ഹമാസ് നേതൃത്വം പ്രതികരിച്ചു. മധ്യസ്ഥർ നല്ലരീതിയിൽ അവരുടെ ദൗത്യം നിർവഹിക്കുന്നതായും സമ്പൂർണ വെടിനിർത്തലും സൈനിക പിന്മാറ്റവും സാധ്യമാകുമെന്ന് പ്രതീക്ഷയുണ്ടെന്നും ഹമാസ് വക്താവ് ഉസാമ ഹംദാൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്