പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രയേൽ യുദ്ധം മുറുകുന്നതിനിടെ, പ്രതിരോധ വിപണി ലക്ഷ്യമിട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മക്കൾ രംഗത്തെത്തി. എറിക് ട്രംപും ഡോണൾഡ് ട്രംപ് ജൂനിയറും പിന്തുണയ്ക്കുന്ന 'പവർസ്' (Powerus) എന്ന ഡ്രോൺ നിർമ്മാണ കമ്പനി ഗൾഫ് രാജ്യങ്ങളുമായി വൻതോതിലുള്ള വ്യാപാര ചർച്ചകൾ ആരംഭിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
ഫ്ലോറിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്പനി, ഇറാൻ നടത്തുന്ന ഡ്രോൺ-മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കാൻ തങ്ങളുടെ 'ഇന്റർസെപ്റ്റർ ഡ്രോണുകൾ' എങ്ങനെ സഹായിക്കുമെന്ന് വ്യക്തമാക്കുന്ന പ്രദർശനങ്ങൾ വിവിധ ഗൾഫ് രാജ്യങ്ങളിൽ നടത്തിവരികയാണ്.
യുദ്ധസാഹചര്യത്തിൽ നിന്ന് ലാഭം കൊയ്യാൻ പ്രസിഡന്റിന്റെ കുടുംബം നേരിട്ട് ശ്രമിക്കുന്നത് വലിയ ധാർമ്മിക വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ഭരണത്തിലിരിക്കുന്ന ഒരു പ്രസിഡന്റിന്റെ കുടുംബം യുദ്ധത്തിൽ നിന്ന് ഇത്രയധികം പണം സമ്പാദിക്കുന്നത് ആദ്യത്തെ സംഭവമായിരിക്കുമെന്ന് മുൻ വൈറ്റ് ഹൗസ് എത്തിക്‌സ് അഭിഭാഷകൻ റിച്ചാർഡ് പെയിന്റർ കുറ്റപ്പെടുത്തി.
ഈ കരാറിലൂടെ ട്രംപിന്റെ മക്കൾക്ക് കമ്പനിയിൽ ഗണ്യമായ ഓഹരി പങ്കാളിത്തം ലഭിക്കുമെന്നാണ് സൂചന. അതേസമയം, ഇറാനെതിരെയുള്ള ട്രംപിന്റെ കർശന നിലപാടുകളെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുകയാണ്. നിലവിൽ ക്രൂഡ് ഓയിൽ ബാരലിന് 111.54 ഡോളർ എന്ന ഉയർന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

യേശുക്രിസ്തുവുമായി സ്വയം ഉപമിച്ച് ട്രംപ്, ഈസ്റ്റർ വിരുന്നിലെ പരാമർശങ്ങൾ വിവാദത്തിൽ
വൈറ്റ് ഹൗസിൽ വീണ്ടും അഴിച്ചുപണി, കാഷ് പട്ടേലിനും തുളസി ഗാബാർഡിനും കസേര തെറിക്കുമോ?
ഒറാക്കിളിൽ വൻ പിരിച്ചുവിടൽ: ഇന്ത്യയിൽ മാത്രം 12,000 പേർക്ക് ജോലി നഷ്ടമായി
വിസ്കോൺസിനിലെ മുസ്ലിം നേതാവിനെ യുഎസ് ഇമിഗ്രേഷൻ വിഭാഗം തടങ്കലിലാക്കി