ലണ്ടന്‍: ലണ്ടന്‍ മേയറായി മൂന്നാം തവണയും വിജയം നേടി പാകിസ്ഥാന്‍ വംശജനായ സാദിഖ് ഖാന്‍. ഇംഗ്ലണ്ടിലുടനീളം നടന്ന പ്രാദേശിക തിരഞ്ഞെടുപ്പുകളില്‍ ലേബര്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ ആധിപത്യമാണ് ദൃശ്യമായത്. പ്രധാനമന്ത്രി ഋഷി സുനകിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് തിരിച്ചടിയേറ്റു.
മേയര്‍ സ്ഥാനത്തേക്ക് മല്‍സരിച്ച സാദിഖ് ഖാന്‍ 43.7 ശതമാനം വോട്ട് നേടി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എതിരാളിയായ സൂസന്‍ ഹാളിനെ ഏകദേശം 11 ശതമാനം വേട്ടുകള്‍ക്കാണ് അദ്ദേഹം തോല്‍പ്പിച്ചത്. 2016 ല്‍ ആണ് സാദിഖ് ആദ്യമായി ലണ്ടന്‍ മേയര്‍ ആയത്.
സുരക്ഷിതമായ ഒരു ഹരിത നഗരം രൂപപ്പെടുത്താന്‍ താന്‍ അശ്രാന്തമായി പ്രവര്‍ത്തിക്കുമെന്ന് ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ സാദിഖ് ഖാന്‍ വ്യക്തമാക്കി.
'നന്ദി, ലണ്ടന്‍. ഞാന്‍ സ്‌നേഹിക്കുന്ന നഗരത്തെ സേവിക്കുന്നത് എന്റെ ജീവിതത്തിലെ ബഹുമതിയാണ്. ഇന്ന് ചരിത്രം സൃഷ്ടിക്കലല്ല, നമ്മുടെ ഭാവിയെ രൂപപ്പെടുത്തുകയാണ് വേണ്ടത്. ഓരോ ലണ്ടന്‍ നിവാസികള്‍ക്കും മികച്ചതും സുരക്ഷിതവും ഹരിതവുമായ ഒരു നഗരം രൂപപ്പെടുത്താന്‍ ഞാന്‍ അക്ഷീണം പ്രവര്‍ത്തിക്കും,' സാദിഖ് എക്സില്‍ പോസ്റ്റ് ചെയ്തു.
കണ്‍സര്‍വേറ്റീവുകള്‍ക്ക് 10 ലോക്കല്‍ കൗണ്‍സിലുകളുടെയും 500 ഓളം കൗണ്‍സിലര്‍ സീറ്റുകളുടെയും നിയന്ത്രണം നഷ്ടപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്