ഗാസ: ഇസ്രായേല്‍-ഹമാസ് യുദ്ധം രൂക്ഷമായിക്കൊണ്ടിരിക്കെ, ഈജിപ്തുമായുള്ള ഗാസ മുനമ്പിന്റെ അതിര്‍ത്തിയുടെ നിയന്ത്രണം വീണ്ടെടുക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, പതിനായിരക്കണക്കിന് പലസ്തീനികളാണ് ഗസ്സയുടെ തെക്കേ അറ്റത്തുള്ള റാഫ നഗരത്തിലേക്ക് ഇതിനകം ഒഴുകിയെത്തിയിരിക്കുന്നത്. ഇസ്രായേലി-ഹമാസ് യുദ്ധം ഗാസയിലെ 2.3 ദശലക്ഷം ജനങ്ങളില്‍ 85 ശതമാനത്തോളം ആളുകളെയും അവരുടെ വീടുകളില്‍ നിന്ന് ഒഴിപ്പിക്കാന്‍ കാരണമായി.
ഗാസ മുനമ്പിനും ഈജിപ്തിനും ഇടയിലുള്ള അതിര്‍ത്തി മേഖല ഇസ്രായേലിന്റെ നിയന്ത്രണത്തിലായിരിക്കണമെന്ന് ബെഞ്ചമിന്‍ നെതന്യാഹു ശനിയാഴ്ച പറഞ്ഞു.
'ഫിലാഡല്‍ഫി ഇടനാഴി അല്ലെങ്കില്‍ തെക്കന്‍ സ്റ്റോപ്പേജ് പോയിന്റ് (ഗാസ) നമ്മുടെ കൈകളിലായിരിക്കണം. അത് അടച്ചിരിക്കണം. ഞങ്ങള്‍ ആഗ്രഹിക്കുന്ന സൈനികവല്‍ക്കരണം ഉറപ്പാക്കണം. യുദ്ധം അതിന്റെ ഉച്ചസ്ഥായിയിലാണ്. ഞങ്ങള്‍ എല്ലാ മുന്നണികളിലും പോരാടുകയാണ്. വിജയം കൈവരിക്കാന്‍ സമയം ആവശ്യമാണ്. (IDF) ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞതുപോലെ, യുദ്ധം ഇനിയും മാസങ്ങളോളം തുടരും. നെതന്യാഹു പറഞ്ഞു.
തെക്കന്‍ ലെബനന് അതിര്‍ത്തി പട്ടണമായ ബിന്റ് ജ്ബെയിലില്‍ നടത്തിയ ആക്രമണത്തില്‍ തങ്ങളുടെ ഒരു പോരാളി കൊല്ലപ്പെട്ടതായി ഹിസ്ബുള്ള ഭീകര സംഘടന പറഞ്ഞു. അലി അഹമ്മദ് സാദ് (ജിബ്രില്‍) ആണ് കൊല്ലപ്പെട്ടത്. വടക്കന്‍ ഇസ്രയേലിനെതിരായ ആവര്‍ത്തിച്ചുള്ള ആക്രമണങ്ങള്‍ക്ക് മറുപടിയായി ശനിയാഴ്ച ഉച്ചയ്ക്ക് തെക്കന്‍ ലെബനനിലെ ഹിസ്ബുള്ള സൈറ്റുകളില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിനിടെയാണ് സാദ് കൊല്ലപ്പെട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഹോർമുസ് കടലിടുക്കിൽ അമേരിക്കയെ വിറപ്പിക്കാൻ ഇറാന്റെ പ്രത്യാക്രമണ പദ്ധതികൾ ഇങ്ങനെ
ഇറാൻ ഭരണകൂടത്തിൽ ആഭ്യന്തര കലഹം; വെടിനിർത്തൽ നീക്കങ്ങളെ സൈന്യം അട്ടിമറിക്കുന്നുവെന്ന് പ്രസിഡന്റ്,
റഷ്യയ്ക്ക് കനത്ത പ്രഹരം; നോവോറോസിസ്കിലെ എണ്ണ ടെർമിനലിന് നേരെ യുക്രെയ്ൻ നടത്തിയ ഡ്രോൺ
മേഖലയിൽ യുദ്ധം പടരുന്നു; കുവൈറ്റിൽ നിന്നുള്ള റോക്കറ്റ് ആക്രമണത്തിൽ ഇറാഖിൽ മൂന്ന് പേർ