ഗാസയിലേക്ക് സഹായം എത്തിക്കാന്‍ വിദേശ രാജ്യങ്ങളെ അനുവദിച്ച് ഇസ്രയേല്‍

JULY 25, 2025, 3:37 PM

ജെറുസലേം: പട്ടിണി മരണങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഗാസയിലേക്ക് വെള്ളിയാഴ്ച മുതല്‍ സഹായം എത്തിക്കാന്‍ വിദേശ രാജ്യങ്ങളെ ഇസ്രായേല്‍ അനുവദിക്കും. വരും ദിവസങ്ങളില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സും (യുഎഇ) ജോര്‍ദാനും ഭക്ഷണ സാമഗ്രികള്‍ വിമാനത്തില്‍ നിന്ന് വിതരണം ചെയ്യും. 

വെടിനിര്‍ത്തലിനുള്ള സമ്മര്‍ദ്ദം ശക്തമാണെങ്കിലും ഹമാസുമായുള്ള ചര്‍ച്ചകള്‍ ഉപേക്ഷിക്കുന്നതായി ഇസ്രായേലും അമേരിക്കയും വെള്ളിയാഴ്ച സൂചന നല്‍കി.

യുദ്ധത്തിലുടനീളം ഗാസയിലെ പലസ്തീനികള്‍ക്ക് ഭക്ഷണം നല്‍കിയ അന്താരാഷ്ട്ര ദുരിതാശ്വാസ സംഘടനയായ വേള്‍ഡ് സെന്‍ട്രല്‍ കിച്ചണും അതിന്റെ അടുക്കളകള്‍ വീണ്ടും സജീവമാക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് ഇസ്രായേല്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇസ്രായേലി ആക്രമണത്തില്‍ നിരവധി തൊഴിലാളികള്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് നവംബറില്‍ ഗാസയിലെ പ്രവര്‍ത്തനങ്ങള്‍ സംഘടന നിര്‍ത്തിവെച്ചിരുന്നു.

vachakam
vachakam
vachakam

അന്താരാഷ്ട്ര തലത്തില്‍ ഇസ്രായേലിനെതിരെ വര്‍ദ്ധിച്ചുവരുന്ന പ്രതിഷേധങ്ങള്‍ നേരിടുന്നതിനിടെയാണ് ഈ സംഭവവികാസങ്ങള്‍. ഗാസയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരും സഹായ ഗ്രൂപ്പുകളും എന്‍ക്ലേവില്‍ പട്ടിണി പടരുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. യുദ്ധം ആരംഭിച്ചതിനുശേഷം പാലസ്തീനില്‍ നൂറിലധികം പേര്‍ ക്ഷാമവും പോഷകാഹാരക്കുറവും മൂലം മരിച്ചു. മരിച്ചവരില്‍ ഭൂരിഭാഗവും കുട്ടികളാണെന്ന് ഗാസയിലെ പലസ്തീന്‍ ആരോഗ്യ മന്ത്രാലയം ബുധനാഴ്ച ഒരു പ്രസ്താവനയില്‍ പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam