ലെബനന്‍-സിറിയ അതിര്‍ത്തിയില്‍ ആക്രമണം നടത്തി ഇസ്രയേല്‍; നാല് പേര്‍ കൊല്ലപ്പെട്ടു

FEBRUARY 15, 2026, 10:04 PM

ബെയ്റൂട്ട്: ലെബനൻ-സിറിയ അതിർത്തി മേഖലയായ മജ്ദാൽ അൻജാറിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു ആക്രമണം നടന്നതെന്ന് ലെബനീസ് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.

കൊല്ലപ്പെട്ടവരിൽ ഒരാൾ സിറിയൻ പൗരനാണെന്ന് ലെബനൻ്റെ നാഷണൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.പലസ്തീനിയൻ ഇസ്ലാമിക് ജിഹാദിനെ (PIJ) ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ പ്രതിരോധ സേന (IDF) അറിയിച്ചു. 

ഹമാസിനും ഹിസ്ബുള്ളയ്ക്കും ഒപ്പം പ്രവർത്തിക്കുന്ന സായുധ സംഘടനയാണ് പിഐജെ. 2024 നവംബറിൽ ഇസ്രായേലും ഹിസ്ബുള്ളയും തമ്മിൽ വെടിനിർത്തൽ കരാറിൽ ഒപ്പിട്ടിരുന്നെങ്കിലും മേഖലയിൽ സംഘർഷാവസ്ഥ തുടരുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam