ഇസ്ലാമാബാദ്: സൗദി അറേബ്യയ്ക്ക് നേരെ യമനിലെ ഹൂതി വിമതര്‍ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിക്ക് സൈനിക പിന്തുണ പ്രഖ്യാപിച്ച് പാകിസ്ഥാന്‍. സൗദിയുടെ സുരക്ഷ ഉറപ്പാക്കാന്‍ 'മക്ക പ്രതിരോധ കരാര്‍' പ്രാബല്യത്തില്‍ വരുത്തുമെന്നും ആവശ്യമെങ്കില്‍ ഹൂതികള്‍ക്കെതിരെ വ്യോമാക്രമണം നടത്തുന്ന കാര്യം പരിഗണനയിലാണെന്നും പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് വ്യക്തമാക്കി.
പാകിസ്ഥാന്‍, സൗദി അറേബ്യ, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള കൂട്ടായ്മയാണ് മക്ക പ്രതിരോധ കരാര്‍. ഈ ഉടമ്പടി പ്രകാരം മൂന്ന് രാജ്യങ്ങളില്‍ ഏതെങ്കിലും ഒന്നിന് നേരെയുണ്ടാകുന്ന വിദേശ ആക്രമണം മറ്റ് രണ്ട് രാജ്യങ്ങള്‍ക്ക് നേരെയും നടക്കുന്ന അക്രമമായി കണക്കാക്കപ്പെടും. സൗദി അറേബ്യയുടെ ഔദ്യോഗിക അഭ്യര്‍ത്ഥന ലഭിച്ചാല്‍ ഹൂതി കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി പാക് വ്യോമസേന പ്രത്യാക്രമണം നടത്തിയേക്കുമെന്ന് അന്താരാഷ്ട്ര മാധ്യമമായ തുര്‍ക്കി ടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്തയോട് പ്രതികരിക്കവെയാണ്, കരാറിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ പാകിസ്ഥാന്‍ ബാധ്യസ്ഥരാണെന്ന് ഖ്വാജ ആസിഫ് മാധ്യമ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.
അതേസമയം ഹൂതികള്‍ക്കെതിരെ പ്രത്യാക്രമണം നടത്തുന്നതില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് പാക് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. വിഷയം സംബന്ധിച്ച് നിലവില്‍ സൗദി ഭരണകൂടവുമായി ഔദ്യോഗിക ആശയവിനിമയങ്ങള്‍ നടന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മേഖലയിലെ സംഘര്‍ഷം നിയന്ത്രണവിധേയമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പാക് പ്രതിരോധ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
