ഹമാസ് വനിത, സിവിലിയന്‍ ബന്ദികളെ മോചിപ്പിക്കും; ഹമാസും ഇസ്രായേലും മൂന്നാംഘട്ട വെടിനിര്‍ത്തലിലേക്ക്

MAY 4, 2024, 6:40 AM

ഗാസ സിറ്റി: ഗാസ വെടിനിര്‍ത്തല്‍-ബന്ദിമോചന ചര്‍ച്ച ഈജിപ്റ്റില്‍ പുരോഗമിക്കുന്നതിനിടെ ഹമാസും ഇസ്രായേലും മുന്‍ നിലപാടുകളില്‍ നിന്ന് വിട്ടുവീഴ്ചക്ക് തയാറായതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. മൂന്നുഘട്ട വെടിനിര്‍ത്തല്‍ നിര്‍ദേശമാണ് ഇപ്പോള്‍ മുന്നിലുള്ളത്. 40 ദിവസം നീളുന്ന ആദ്യഘട്ടത്തില്‍ ഹമാസ് വനിത, സിവിലിയന്‍ ബന്ദികളെ മോചിപ്പിക്കും.

ഈ ഘട്ടത്തില്‍ ഗാസയിലെ തീരത്തുനിന്ന് ഇസ്രായേല്‍ സൈന്യം പിന്മാറും. ഇത് മാനുഷിക സഹായം എത്തിക്കുന്നതിന് സഹായകമാകും. അഭയാര്‍ഥികളായ പാലസ്തീനികളെ വടക്കന്‍ ഗാസയിലെ വീടുകളിലേക്ക് തിരിച്ചുവരാനും ഈ ഘട്ടത്തില്‍ അനുവദിക്കും.

ജീവിച്ചിരിക്കുന്ന ബന്ദികളുടെ പട്ടിക ഈ കാലയളവില്‍ ഹമാസ് ഇസ്രായേലിന് കൈമാറും. സ്ഥിരമായ സമാധാനം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ആദ്യ മൂന്നാഴ്ചക്കുള്ളില്‍ ഇരുപക്ഷവും ഇടനിലക്കാര്‍ മുഖേന ചര്‍ച്ച ആരംഭിക്കും. ഈ സമയം സെന്‍ട്രല്‍ ഗാസയില്‍ നിന്ന് ഇസ്രായേല്‍ സൈന്യത്തെ പിന്‍വലിക്കും. ആറാഴ്ച നീളുന്ന രണ്ടാംഘട്ടത്തില്‍ സ്ഥിരം വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ഉറപ്പിക്കും.

രണ്ടാംഘട്ടത്തില്‍ ബാക്കി ബന്ദികളെയും ഇസ്രായേലി ജയിലിലുള്ള കൂടുതല്‍ പാലസ്തീനികളെയും മോചിപ്പിക്കും. ഗാസയില്‍നിന്ന് സേനാ പിന്മാറ്റവും ഊര്‍ജിതമാക്കും. മൂന്നാംഘട്ടത്തില്‍ ഹമാസ് ഇസ്രായേല്‍ പൗരന്മാരുടെ മൃതദേഹാവശിഷ്ടം കൈമാറും. അഞ്ചു വര്‍ഷം നീളുന്ന ഗാസ പുനര്‍നിര്‍മാണവും ഈ ഘട്ടത്തില്‍ ആരംഭിക്കും.

ചോര്‍ന്നുകിട്ടിയതെന്ന് അവകാശപ്പെട്ട് എ.പി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യങ്ങള്‍. എന്നാല്‍ ഹമാസും ഇസ്രായേല്‍ അധികൃതരും ഔദ്യോഗികമായി ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam