ലണ്ടന്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്കേറ്റ കനത്ത പരാജയം ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകിന് തിരിച്ചടി. ഇംഗ്ലണ്ടിലെ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ നേടിയ മുന്നേറ്റം ലേബര്‍ പാര്‍ട്ടിക്ക് 14 വര്‍ഷത്തിന് ശേഷം ബ്രിട്ടനില്‍ അധികാരത്തില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷ നല്‍കിയിരുന്നു.
ഭരണകക്ഷിയായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ നാല് പതിറ്റാണ്ടിനിടയിലെ മോശം തിരഞ്ഞെടുപ്പ് ഫലമാണിത്. അവര്‍ക്ക് പകുതിയിലേറെ സീറ്റ് കുറഞ്ഞു. പാര്‍ലമെന്റിലേക്ക് ബ്ലാക്പൂള്‍ സൗത്ത് സീറ്റില്‍ നടന്ന ലേബര്‍ പാര്‍ട്ടി വിജയിച്ചു. മേയര്‍ തിരഞ്ഞെടുപ്പുകളിലും ലേബര്‍ പാര്‍ട്ടി മുന്നേറുകയാണ്. പൂര്‍ണമായഫലം ശനിയാഴ്ചയേ പുറത്തുവരൂ. ജനുവരിയിലാണ് പൊതുതിരഞ്ഞെടുപ്പ് നടക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്