മസ്കറ്റ്: മേഖലയിലെ ചില വ്യോമപാതകൾ അടഞ്ഞുകിടക്കുന്നതിനാൽ ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ മാർച്ച് 31 വരെ താൽക്കാലികമായി നിർത്തിവെച്ചതായി റിപ്പോർട്ട്.
ഭൂരിഭാഗം സർവീസുകളും സാധാരണ നിലയിൽ തുടരുന്നുണ്ടെങ്കിലും ചില റൂട്ടുകളെ ഈ സാഹചര്യം ബാധിച്ചിട്ടുണ്ടെന്ന് എയർലൈൻ തിങ്കളാഴ്ച അറിയിച്ചു.
അമ്മാൻ, ദുബായ്, ബഹ്‌റൈൻ, ദോഹ, ദമ്മാം, കുവൈറ്റ് സിറ്റി, കോപ്പൻഹേഗൻ, ബാഗ്ദാദ്, ഖസബ് എന്നീ നഗരങ്ങളിലേക്കുള്ള വിമാനങ്ങളാണ് താൽക്കാലികമായി റദ്ദാക്കിയിരിക്കുന്നത്. യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടിൽ എയർലൈൻ ഖേദം പ്രകടിപ്പിച്ചു. ബുക്കിംഗ് സംബന്ധമായ മാറ്റങ്ങൾ കമ്പനിയുടെ വെബ്സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്പ് വഴി നിയന്ത്രിക്കാമെന്നും അറിയിച്ചു.
സുരക്ഷാ സാഹചര്യങ്ങൾ മുൻനിർത്തി മേഖലയിലെ മറ്റ് വിമാനക്കമ്പനികളും സർവീസുകൾ പുനഃക്രമീകരിക്കുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്. ഇന്ന് പുലർച്ചെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ട് നടന്ന ഡ്രോൺ ആക്രമണത്തെ തുടർന്ന് അവിടെ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. തുടർന്ന് എമിറേറ്റ്സ് വിമാനങ്ങൾ നിർത്തിവെച്ചെങ്കിലും രാവിലെ 10 മണിയോടെ സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
