ഇമിഗ്രേഷന്‍ നിയമങ്ങള്‍ കര്‍ശനമാക്കാനും 2026-ല്‍ പുതിയ താമസക്കാര്‍, വിദ്യാര്‍ത്ഥികള്‍, താല്‍ക്കാലിക തൊഴിലാളികള്‍ എന്നിവരുടെ എണ്ണം കുറയ്ക്കാനും ഒരുങ്ങുകയാണ് കാനഡ. വര്‍ഷങ്ങളായി കുടിയേറ്റ നിലവാരം ഉയര്‍ത്തിക്കൊണ്ടിരുന്ന രാജ്യത്തിന് ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വെട്ടിക്കുറവുകള്‍ ഒരു പ്രധാന മാറ്റമാണ്. 2024 അവസാനത്തോടെ ആദ്യമായി അവതരിപ്പിക്കുകയും നവംബറില്‍ വീണ്ടും അപ്‌ഡേറ്റ് ചെയ്യുകയും ചെയ്ത പുതിയ പരിധികളും കുറഞ്ഞ ലക്ഷ്യങ്ങളും കാനഡയുടെ തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുന്നതിനും ഭവന നിര്‍മ്മാണം താങ്ങാനാവുന്ന വില പരിഹരിക്കുന്നതിനും ആരോഗ്യ സംരക്ഷണം പോലുള്ള പൊതു സേവനങ്ങളിലെ സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിനുമാണ്.
2026-ല്‍ കാനഡ അംഗീകരിക്കുന്ന പുതിയ സ്ഥിരം, താല്‍ക്കാലിക താമസക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നത് തുടരുമെങ്കിലും, പുതിയ മുന്‍ഗണനകള്‍ വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ക്കും, ഫ്രഞ്ച് സംസാരിക്കുന്ന അപേക്ഷകര്‍ക്കും, കനേഡിയന്‍ പരിചയമുള്ളവര്‍ക്കും മുന്‍തൂക്കം നല്‍കും. ഈ പരിധികളും കര്‍ശനമായ യോഗ്യതാ നിയമങ്ങളും കാരണം കാനഡയിലേയ്ക്ക് വരുന്നവര്‍, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളും തൊഴിലാളികളും, കനേഡിയന്‍ സമ്പദ്വ്യവസ്ഥയ്ക്ക് ഉല്‍പാദനപരമായി സംഭാവന നല്‍കാന്‍ മികച്ച സ്ഥാനത്തുള്ളവരാണെന്ന് അവ ഉറപ്പാക്കുന്നുവെന്ന് കാല്‍ഗറി ആസ്ഥാനമായുള്ള ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്റ് മന്‍ദീപ് ലിദര്‍ പറഞ്ഞു.
കാനഡയില്‍ പഠിക്കാനോ ജോലി ചെയ്യാനോ താമസിക്കാനോ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, 2026-ല്‍ രാജ്യത്തിന്റെ കുടിയേറ്റ നിയമങ്ങളിലെ മാറ്റങ്ങളെക്കുറിച്ച് നിങ്ങള്‍ അറിയേണ്ട കാര്യങ്ങള്‍ ഇതാ.
വര്‍ക്ക് പെര്‍മിറ്റുകള്‍ അവസാനിക്കുന്നു
2025 അവസാനത്തോടെ കാനഡയിലുള്ള പത്തുലക്ഷത്തിലധികം ആളുകളുടെ വര്‍ക്ക് പെര്‍മിറ്റുകളുടെ കാലാവധി തീരുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്റ് കാന്‍വാര്‍ സെറാഹ് പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം, 2026-ല്‍ മാത്രം 9,27,000 പേരുടെ വിസ കൂടി അവസാനിക്കും. നിശ്ചിത സമയത്തിനുള്ളില്‍ വിസ പുതുക്കാനോ സ്ഥിരം താമസത്തിനുള്ള (PR) അനുമതി നേടാനോ സാധിച്ചില്ലെങ്കില്‍ ഇവര്‍ക്ക് രാജ്യം വിടേണ്ടി വരും.
പുതിയ നയം ലക്ഷ്യമിടുന്നത്
കാനഡയുടെ 'ഇമിഗ്രേഷന്‍ ലെവല്‍സ് പ്ലാന്‍ 2026-2028' അനുസരിച്ച് ഓരോ വര്‍ഷവും രാജ്യത്തേക്ക് പ്രവേശിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വെട്ടിക്കുറയ്ക്കലുകളാണ് വരുത്തിയിരിക്കുന്നത്.
സ്ഥിരം താമസം (PR): 2024ല്‍ 4,83,000 ആയിരുന്ന ലക്ഷ്യം 2026 ല്‍ 3,80,000 ആയി കുറച്ചു.
താല്‍ക്കാലിക തൊഴിലാളികള്‍: 2025-ല്‍ 3,67,750 ആയിരുന്നത് 2026-ല്‍ 2,30,000 ആയി ചുരുങ്ങും.
വിദ്യാര്‍ത്ഥി വിസ: 2026-ല്‍ 1,55,000 പുതിയ വിസകള്‍ മാത്രമാണ് അനുവദിക്കുക. 2027, 2028 വര്‍ഷങ്ങളില്‍ ഇത് 1,50,000 ആയി വീണ്ടും കുറയും.
താല്‍ക്കാലിക താമസക്കാര്‍: 2025-ല്‍ 6.7 ലക്ഷമായിരുന്ന പ്രവേശനം 2027-28 ഓടെ 3.7 ലക്ഷമായി പകുതിയോളം കുറയ്ക്കാനാണ് പദ്ധതി.
വിസ കാലാവധി തീരുന്ന താല്‍ക്കാലിക താമസക്കാര്‍ക്ക് അവരുടെ നിയമപരമായ സ്റ്റാറ്റസ് പുനസ്ഥാപിക്കാന്‍ (Restoration of Status) 90 ദിവസത്തെ സമയം ലഭിക്കും. ഇതിനായി $255 ഫീസും വര്‍ക്ക് പെര്‍മിറ്റ് ഫീസും അടച്ച് കൃത്യമായ വിശദീകരണം നല്‍കേണ്ടതുണ്ട്. എന്നാല്‍ ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മാസങ്ങള്‍ എടുത്തേക്കാം എന്നതും ഈ കാലയളവില്‍ ജോലി ചെയ്യാന്‍ അനുവാദം ഉണ്ടാകില്ല എന്നതും പ്രവാസികളെ വലയ്ക്കുന്ന കാര്യമാണ്.
ആശങ്കയില്‍ ഇന്ത്യന്‍ സമൂഹം
കാനഡയിലെ കുടിയേറ്റക്കാരില്‍ വലിയൊരു വിഭാഗം ഇന്ത്യക്കാരായതിനാല്‍ പുതിയ നയങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുക മലയാളി അടക്കമുള്ള പ്രവാസി സമൂഹത്തെയാണ്. അപേക്ഷകള്‍ പകുതിക്ക് വെച്ച് റദ്ദാക്കാനോ തടഞ്ഞുവെക്കാനോ ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കുന്ന മാറ്റങ്ങളും ഇതിലുണ്ട്.
സാധാരണ ഒരു വര്‍ഷത്തെ കോഴ്സ് എടുത്താല്‍ ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷം വരെയും രണ്ട് വര്‍ഷത്തെ കോഴ്സാണെങ്കില്‍ മൂന്ന് വര്‍ഷം വരെയും വര്‍ക്ക് പെര്‍മിറ്റ് ലഭിക്കാറുണ്ട്. ഈ കാലയളവിലാണ് ഇവര്‍ ജോലിക്ക് കയറേണ്ടുന്നത്. അവിടെ നിന്ന് വര്‍ക്ക് വിസ സംഘടിപ്പിച്ച് ജോലിയില്‍ തുടര്‍ന്നാല്‍ മാത്രമേ കുടിയേറ്റം സാധ്യമാകൂ. എന്നാല്‍ ഇങ്ങനെ വര്‍ക്ക് പെര്‍മിറ്റ് കാലത്ത് തുടര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് അവരുടെ പെര്‍മിറ്റ് കാലാവധി അവസാനിക്കുന്നത്. ഇതില്‍ ഭൂരിഭാഗം പേര്‍ക്കും ജോലി ലഭിച്ചില്ലെന്നാണ് വിവരം. ഇതോടെ നിരവധി വിദ്യാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക് തിരിച്ച് വരേണ്ടിവരുമെന്നാണ് കാനഡയില്‍നിന്നും പുറത്തുവരുന്ന വിവരം.
കനേഡിയന്‍ സര്‍ക്കാരിന്റെ കണക്ക് പ്രകാരം 2025ല്‍ 10,53,000 വിദ്യാര്‍ത്ഥികളുടെ വര്‍ക്ക് പെര്‍മിറ്റുകളുടെ കാലാവധിയാണ് അവസാനിച്ചത്. ഈ വര്‍ഷം ആദ്യ മൂന്ന് മാസത്തില്‍ 9,27,000 പേരുടെ വര്‍ക്ക് പെര്‍മിറ്റും അവസാനിക്കന്നതില്‍ പത്ത് ലക്ഷത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണെന്നാണ് സൂചന.
മുമ്പ് കാനഡയില്‍ പഠിക്കാന്‍ പോകുന്നവരുടെ പങ്കാളിക്കാണെങ്കിലും എളുപ്പത്തില്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ മാസ്റ്റേഴ്‌സ്, ഡോക്ടറേറ്റ് പോലുള്ള ഉന്നത കോഴ്‌സുകള്‍ക്ക് പോകുന്നവരുടെ പങ്കാളികള്‍ക്ക് മാത്രമേ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കകയുള്ളൂ. കാനഡയിലേക്ക് പഠിക്കാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ ബാങ്കില്‍ കാണിക്കേണ്ട തുക ഏതാണ്ട് 12.5 ലക്ഷം രൂപയായും വര്‍ധിപ്പിച്ചു. ഇത് ഇടത്തരക്കാരായ മലയാളി കുടുംബങ്ങള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. മാത്രമല്ല പി.ആര്‍ ലഭിക്കാനുള്ള വഴിയില്‍ ഇന്ന് ഫ്രഞ്ച് ഭാഷ വലിയൊരു തടസമാണ്. ഇംഗ്ലീഷ് മാത്രം അറിഞ്ഞതുകൊണ്ട് ഇന്ന് കാനഡയില്‍ രക്ഷപ്പെടാന്‍ കഴിയില്ല എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്.
അതുകൊണ്ട് തന്നെ പഠനം പൂര്‍ത്തിയാക്കി പി.ആര്‍ സ്വപ്നം കണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ജോലി നഷ്ടപ്പെടുമെന്ന ഭീതിയിലുള്ള താല്‍ക്കാലിക തൊഴിലാളികള്‍ക്കും വരും മാസങ്ങള്‍ ഏറെ വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നാണ് വിലയിരുത്തല്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
