റഷ്യ-ഉക്രെയ്ന്‍ യുദ്ധം വിദൂരത്തുള്ള ഏഷ്യയെ സാരമായി ബാധിക്കില്ലെങ്കിലും ഇപ്പോള്‍ ഒരു നിര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കുകയാണ്. കുറഞ്ഞ നേട്ടങ്ങളോടെയാണെങ്കിലും ഉക്രെയ്നിലെ ഏറ്റവും പ്രമുഖ നഗരമായ ഖാര്‍കിവിലേക്ക് റഷ്യ നീങ്ങുകയാണ്. പുതിയ അതിര്‍ത്തി നിര്‍ണ്ണയങ്ങള്‍ ഉപയോഗിച്ച് ഉക്രെയ്നിന്റെ കിഴക്ക് റഷ്യയെ പുനസ്ഥാപിക്കാന്‍ ഈ നീക്കത്തിന് കഴിയും.
മറുവശത്ത്, ഉക്രെയ്നിലേക്കുള്ള ആയുധ വിതരണത്തിന് യുഎസ് കോണ്‍ഗ്രസ് അനുമതി നല്‍കിയ 60 ബില്യണ്‍ ഡോളറിന്റെ സഹായവും ലഭിച്ചേക്കും. എന്നിരുന്നാലും, യുദ്ധത്തിന്റെ അവസാനത്തെക്കുറിച്ച് ചിന്തിക്കാതെ യുദ്ധത്തിന്റെ വികാസങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ആഗോള തല്‍പരകക്ഷികള്‍.
റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തില്‍ ഇന്ത്യയ്ക്ക് സാധ്യത റോളുകള്‍ വഹിക്കാനാകുമെന്നാണ് ആഗോള പ്രതീക്ഷ. ഉക്രെയ്നിലും റഷ്യയിലും ഓഹരി പങ്കാളിത്തമുള്ള ഇന്ത്യയ്ക്ക് യുദ്ധത്തില്‍ മധ്യസ്ഥത വഹിക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. യുദ്ധം നീണ്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ പ്രതീക്ഷകള്‍ വീണ്ടും ഉയര്‍ന്നുവരികയാണ്. ഏറ്റവും പ്രധാനമായി, ജൂണ്‍ 15-16 തീയതികളില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടക്കാനിരിക്കുന്ന ഉക്രെയ്ന്‍ സമാധാന ഉച്ചകോടിയില്‍ ഇന്ത്യയുടെ പങ്കാളിത്തത്തെ കുറിച്ചും ഇന്ത്യക്ക് വഹിക്കാനാകുന്ന നിര്‍ണായക പങ്കിനെ കുറിച്ചുമാണ് ചര്‍ച്ചകള്‍.
റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വലിയ ബുദ്ധിമുട്ടില്ലാതെ ഇന്ത്യ നാവിഗേറ്റ് ചെയ്യുന്നതായി തോന്നുന്നു. എന്നാല്‍ ഇന്ത്യയ്ക്ക് മുന്നില്‍ ഒളിഞ്ഞിരിക്കുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണ്. ഭൂമിശാസ്ത്രപരമായി വളരെ ദൂരെയുള്ള ഒരു യൂറോപ്യന്‍ യുദ്ധം ഇന്ത്യയുടെ കണക്കുകൂട്ടലില്‍ എവിടെയാണ് യോജിക്കുന്നത് എന്നൊക്കെ സംശയങ്ങള്‍ ഉണ്ടാകാം. ഇന്ത്യയും റഷ്യയും 70 വര്‍ഷത്തിലേറെ നീണ്ട ബന്ധമുണ്ട്. പ്രതിരോധ ഇറക്കുമതികള്‍ മുതല്‍ തന്ത്രതന്ത്രപരമായ പങ്കാളിത്തം വരെ ഇതില്‍ ഉള്‍പ്പെടുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ആഴമേറിയതാണ്.
പ്രതിരോധ ഉപകരണങ്ങള്‍ക്കും അവയുടെ അറ്റകുറ്റപ്പണികള്‍ക്കുമായി ഇന്ത്യ റഷ്യയെ വന്‍തോതില്‍ ആശ്രയിക്കുന്നുണ്ട്. എന്നാല്‍ ആഗോള പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന വിഷയങ്ങളില്‍ നിലപാടുകള്‍ രൂപീകരിക്കാന്‍ ഈ ഘടകങ്ങള്‍ പര്യാപ്തമാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇന്ത്യ റഷ്യ ബന്ധം കേവലം പ്രതിരോധത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. ശീത യുദ്ധ കാലം മുതല്‍ ഇന്ത്യയുമായി റഷ്യ ബന്ധം പുലര്‍ത്തുന്നുണ്ട്.
സ്വയംഭരണം
റഷ്യ-ഉക്രെയ്ന്‍ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ്, ഉക്രെയ്നുമായും റഷ്യയുമായും ഇന്ത്യയ്ക്ക് സജീവമായ വ്യാപാര ബന്ധമുണ്ടായിരുന്നു. യുദ്ധം ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള വ്യാപാര വിതരണത്തെ തടസപ്പെടുത്തി. ഇത് ഇന്ത്യയുടെ ഊര്‍ജത്തെയും ഭക്ഷ്യ സുരക്ഷയെയും ബാധിച്ചിട്ടുണ്ട്. ഏത് തരത്തിലുള്ള യുദ്ധത്തിനും എതിരാണ് എന്നായിരുന്നു ഇന്ത്യയുടെ നിലപാട്. ഒരു കക്ഷിയെ അന്ധമായി അനുകൂലിക്കാതെ സ്വന്തം താല്‍പര്യങ്ങള്‍ കൂടെ പരിഗണിച്ചായിരുന്നു ഇന്ത്യയുടെ നിലപാട്. റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തില്‍ ഇന്ത്യയുടെ താല്‍പര്യങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തിയാല്‍ അവയ്ക്ക് മൂന്ന് ഘടകങ്ങളുള്ളതായി കാണാം. ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണം, ആഗോള ശക്തിയെ പുനസംഘടിപ്പിക്കല്‍, ഇന്ത്യയുടെ ഊര്‍ജ്ജ, പ്രതിരോധ ആവശ്യങ്ങള്‍ എന്നിവയാണ് അത്.
റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷത്തില്‍ ഒരു പക്ഷം പിടിക്കുന്നതിന് പകരം ഇന്ത്യ നിഷ്പക്ഷ നിലപാട് സ്വീകരിക്കുകയാണ് ചെയ്തത്. ഈ സമീപനം നിരവധി ഘടകങ്ങളില്‍ വേരൂന്നിയതാണെന്ന് കാണാം. ഒന്നാമതായി, ചരിത്രം പരിശോധിക്കുമ്പോള്‍ യൂറോപ്യന്‍ ഭൂഖണ്ഡങ്ങളിലെ തര്‍ക്കങ്ങളില്‍ ഇന്ത്യയുടെ നേരിട്ടുള്ള പങ്കാളിത്തത്തിന്റെ അഭാവം കാണാനാകും. ഏഷ്യന്‍ സംഘര്‍ഷങ്ങളില്‍ ബാഹ്യ ഇടപെടലിനെ ഇന്ത്യ പ്രോത്സാഹിപ്പിക്കാത്തത് പോലെ യൂറോപ്യന്‍ കാര്യങ്ങളില്‍ ഇടപെടുന്നതില്‍ നിന്ന് ഇന്ത്യയും വിട്ടുനിന്നിരുന്നു. റഷ്യയും ഉക്രെയ്നും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിന്റെ മൂലകാരണം യൂറോപ്യന്‍ ഭൂഖണ്ഡ ചരിത്രമാണ്. അവിടെ ഇന്ത്യക്ക് കാര്യമായ പ്രസക്തി ഇല്ല.
റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തില്‍ തന്ത്രപരമായ സ്വയംഭരണം നിലനിര്‍ത്താനുള്ള ഇന്ത്യയുടെ തീരുമാനം പല കാരണങ്ങളാലും വിവേകപൂര്‍ണ്ണമാണ് എന്ന് പറയാം. ഒന്നാമതായി, ഒരു പക്ഷം പിടിക്കുന്നത് ഇന്ത്യയെ കുരുക്കിലാക്കുന്ന സംഗതിയാണ്. ഇതുമായി ബന്ധപ്പെട്ട് പല സഖ്യങ്ങളും തത്പരകക്ഷികളും പുറത്ത് നില്‍ക്കുമ്പോള്‍, നിഷ്പക്ഷത കാണിക്കുന്നത് ഇന്ത്യയുടെ ദേശീയ താത്പര്യങ്ങളും നയതന്ത്ര വഴക്കവും സംരക്ഷിക്കുന്നതാകും.
പുനര്‍നിര്‍മ്മാണം
റഷ്യയും ഉക്രെയ്നും തമ്മിലുള്ള സംഘര്‍ഷം തീര്‍ച്ചയായും ലോകത്തെ രണ്ട് ചേരികളിലാക്കുമെന്ന ആശങ്കകള്‍ ഉയര്‍ത്തുന്നതാണ്. ഒരു വശത്ത് റഷ്യയും മറുവശത്ത് പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണയുള്ള ഉക്രെയ്നും നിലകൊള്ളുന്നതിനാല്‍ യുദ്ധത്തിന്റെ അവസാനം ഉടനുണ്ടാവില്ല എന്നാണ് കരുതപ്പെടുന്നത്. ഇത് ആഗോള ക്രമത്തിന്റെ തകര്‍ച്ചയിലേക്ക് നയിക്കും. മാറിക്കൊണ്ടിരിക്കുന്ന ഭൗമരാഷ്ട്രീയ പ്രവാഹങ്ങളെ മറികടക്കുന്നതിലാണ് ഇന്ത്യയുടെ താത്പര്യങ്ങള്‍. ഭൗമരാഷ്ട്രീയപരമായി റഷ്യ-ഉക്രെയ്ന്‍ യുദ്ധം ഒരു വലിയ ശക്തി സംഘര്‍ഷമാണ്. അത് ലോകത്തെ ധ്രുവീകരിക്കാനും മള്‍ട്ടി-അലൈന്‍ഡ് ക്ലസ്റ്ററുകളായി വിഭജിക്കാനും പോന്നതാണ്. കാര്യമായ താത്പര്യങ്ങളില്ലാതെ രാഷ്ട്രങ്ങള്‍ ഒരു പക്ഷം സ്വീകരിക്കുന്നത് അന്താരാഷ്ട്ര ബന്ധങ്ങളിലെ മൂല്യങ്ങളും സമവാക്യങ്ങളും സങ്കീര്‍ണ്ണമാക്കും.
ലോകക്രമം യഥാര്‍ത്ഥത്തില്‍ ബഹുധ്രുവത്തില്‍ നിന്ന് ഒരു പരിവര്‍ത്തന ഘട്ടത്തിലാണ്. റഷ്യ-ഉക്രെയ്ന്‍ യുദ്ധവും ഹമാസ്-ഇസ്രയേല്‍ സംഘര്‍ഷവും ഈ സ്വാഭാവിക പരിവര്‍ത്തനത്തെ തടസപ്പെടുത്താന്‍ ശ്രമിക്കുന്നതാണ്. അതേ സമയം ഇവ മള്‍ട്ടിപോളാരിറ്റിയെ ശക്തിപ്പെടുത്തുകയും ചെയ്യും. രാജ്യങ്ങള്‍ ഒരു വശത്ത് രാഷ്ട്രീയമായി യോജിക്കുകയും മറ്റൊന്നുമായി സാമ്പത്തിക ബന്ധം നിലനിര്‍ത്തുകയുമാകാം. റഷ്യയുമായുള്ള ശക്തമായ ബന്ധവും പാശ്ചാത്യ രാജ്യങ്ങളുമായുള്ള സുസ്ഥിരമായ സാമ്പത്തിക ബന്ധവും ഒരുപോലെ നിലനിര്‍ത്തുന്ന ചൈന ഇതിനുദാഹരണമാണ്.
ഇന്ത്യയുടെ ഊര്‍ജ, പ്രതിരോധ ആവശ്യങ്ങള്‍
ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധ വിതരണക്കാരില്‍ ഒരാള്‍ റഷ്യ ആയതിനാല്‍ ഈ ബന്ധത്തിന് വളരെയധികം പ്രാധാന്യമുണ്ട്. 2022 ഫെബ്രുവരി മുതല്‍, വിതരണ ശൃംഖലയിലെ പ്രശ്നങ്ങളും വില വ്യതിയാനങ്ങളും കാരണം ഇന്ത്യ എണ്ണയ്ക്കായി റഷ്യയെ ആശ്രയിക്കുന്നത് സങ്കീര്‍ണ്ണതക്ക് മറ്റൊരു പാളി കൂടെ കൂട്ടിച്ചേര്‍ക്കുന്നു. ഇന്ത്യയെപ്പോലുള്ള, ഊര്‍ജ്ജത്തെ ആശ്രയിക്കുന്ന രാജ്യത്തിന് എണ്ണവിലയിലെ സ്ഥിരത ഒരു പ്രധാന ഘടകമാണ്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1