വിഭാഗീയതയ്ക്കിടയിലെ പിറന്നാള്‍

APRIL 9, 2024, 4:56 PM

കഴിഞ്ഞയാഴ്ച അതായത് ഏപ്രില്‍ നാലിനായിരുന്നു ഉത്തര അറ്റ്‌ലാന്റിക് ഉടമ്പടി സംഘടനയായ നാറ്റോ 75 വര്‍ഷം പൂര്‍ത്തിയാക്കിയത്. അംഗ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ കേക്ക് മുറിച്ചാണ് വാര്‍ഷികം ആഘോഷിച്ചത്. രണ്ടാം ലോക മഹായുദ്ധശേഷം 1949 ഏപ്രില്‍ നാലിന് വാഷിംഗ്ടണില്‍ ചേര്‍ന്ന അമേരിക്ക, ബ്രിട്ടന്‍ ഉള്‍പ്പെടെ 12 രാജ്യങ്ങള്‍ ഉടമ്പടി രേഖയില്‍ ഒപ്പുവെച്ചു രൂപം നല്‍കിയ നാറ്റോയില്‍ പിന്നീട് ചേര്‍ന്ന അംഗരാജ്യങ്ങള്‍ ഉള്‍പ്പെടെ ഇന്ന് 32 അംഗങ്ങളാണുള്ളത്. രാഷ്ട്രീയവും സൈനികവുമായ പരസ്പര സഹകരണം പ്രതിജ്ഞ ചെയ്തുകൊണ്ടാണ് ഓരോ രാജ്യവും സഖ്യത്തില്‍ അംഗമായത്.

ഏറ്റവും അവസാനം അംഗത്വം ലഭിച്ചത് ഫിന്‍ലന്‍ഡിനും സ്വീഡനുമാണ്. 1949 ല്‍ ഒരു സ്വയംരക്ഷാ സഖ്യമായാണ് നാറ്റോ നിലവില്‍വന്നത്. 2001 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെ തുടര്‍ന്ന് ഭീകരതക്കെതിരായ യുദ്ധം എന്ന യു.എസ് മുദ്രാവാക്യത്തില്‍ നാറ്റോയും കൈകോര്‍ത്തിരുന്നു. ആ ആക്രമണം അമേരിക്കയോട് മാത്രമല്ലെന്നും അതിനാല്‍ അതിനുത്തരവാദികളായ അല്‍ഖാഇദക്കെതിരെ സംയുക്ത യുദ്ധം തന്നെ വേണമെന്നുമുള്ള യു.എസ് സിദ്ധാന്തം നാറ്റോയും ഏറ്റെടുക്കുകയായിരുന്നു.

ഐകകണ്‌ഠ്യേന മാത്രമേ പുതിയ അംഗ രാജ്യങ്ങളെ ചേര്‍ക്കാന്‍ പറ്റൂ എന്ന വ്യവസ്ഥ കാരണം ഫിന്‍ലന്‍ഡ്, സ്വീഡന്‍ എന്നീ രാജ്യങ്ങളുടെ അംഗത്വത്തിന് തുര്‍ക്കിയുടെ തടസം കുറേക്കാലം പ്രതിബന്ധമായിരുന്നു. ഒടുവില്‍ തര്‍ക്ക വിഷയങ്ങള്‍ ചര്‍ച്ചകളിലൂടെ ഒത്തുതീര്‍ന്നതിനെ തുടര്‍ന്നാണ് അവര്‍ക്ക് അംഗത്വം കിട്ടിയത്.

നാറ്റോയുടെ അംഗത്വവും ലക്ഷ്യങ്ങളും:

ബെല്‍ജിയം, കാനഡ, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, ഐസ്ലാന്‍ഡ്, ഇറ്റലി, ലക്സംബര്‍ഗ്, നെതര്‍ലന്‍ഡ്സ്, നോര്‍വേ, പോര്‍ച്ചുഗല്‍, യുണൈറ്റഡ് കിങ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിങ്ങനെ 12 രാജ്യങ്ങള്‍ ചേര്‍ന്ന് 1949 ഏപ്രില്‍ 4 ന് വാഷിങ്ടണ്‍ ഡിസിയില്‍ ഒപ്പുവച്ച ഉടമ്പടി പ്രകാരം സ്ഥാപിതമായ സംഘടനയാണ് നാറ്റോ.

2022 വരെ 18 അംഗങ്ങളായിരുന്നു നാറ്റോയില്‍ ഉണ്ടായിരുന്നത്. പശ്ചിമ യൂറോപ്പില്‍ നിന്ന് ഗ്രീസ്, തുര്‍ക്കി, ജര്‍മ്മനി, സ്‌പെയിന്‍ എന്നിവയാണ് ഉണ്ടായിരുന്നത്. പിന്നീടത് കൂടുകയും കിഴക്കന്‍ യൂറോപ്പിലേക്കും വ്യാപിക്കുകയും ചെയ്തു. ബാക്കി 14 പേര്‍ കിഴക്കന്‍ യൂറോപ്പില്‍ നിന്നുള്ളവരായിരുന്നു. നിലവില്‍ 32 അംഗങ്ങളാണ് നാറ്റോയില്‍ ഉള്ളത്. സുരക്ഷ, കൂടിയാലോചന, പ്രതിരോധം എന്നിവയായിരുന്നു നാറ്റോയുടെ പ്രഖ്യാപിത അടിസ്ഥാന ചുമതലകള്‍, ജനാധിപത്യം, സ്വാതന്ത്ര്യം, നിയമവാഴ്ച എന്നിവയാണ് നാറ്റോയുടെ പ്രഖ്യാപിത അടിസ്ഥാന മൂല്യങ്ങള്‍.

ശീതയുദ്ധത്തിന്റെ മൂര്‍ധന്യകാലത്ത് രൂപം കൊണ്ട, നാറ്റോയ്ക്ക് യുദ്ധത്തിന്റെ കാലയളവിലൂടെ നീളം വാര്‍സോ ഉടമ്പടി രാജ്യങ്ങളില്‍ നിന്നുള്ള അംഗങ്ങളുടെ താല്‍പര്യം സംരക്ഷിക്കാന്‍ കഴിഞ്ഞു. 'അറ്റ്‌ലാന്റിക്, യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെതിരായ സോവിയറ്റ് ആക്രമണത്തിനെതിരെ' അതിന്റെ അംഗങ്ങളെ പ്രതിരോധിക്കാന്‍ നാറ്റോ സ്ഥാപിതമായി. നാറ്റോയുടെ കൂട്ടായ ശക്തിയും ആണവ പ്രതിരോധവും ക്യൂബ പ്രതിസന്ധിക്കിടയിലും യുദ്ധത്തിലേക്ക് പിരിമുറുക്കം വര്‍ധിപ്പിക്കാന്‍ അനുവദിച്ചില്ല.

സോവിയറ്റ് വ്യവസ്ഥയുടെ തകര്‍ച്ച കാരണം ശീതയുദ്ധത്തിന്റെ അവസാനത്തില്‍ നാറ്റോയുടെ സ്ഥിതി മാറി. ഇപ്പോള്‍, യുനൈറ്റഡ് സ്റ്റേറ്റ് ഓഫ് അമേരിക്കയുടെ നേതൃത്വത്തില്‍ നാറ്റോയെ വെല്ലുവിളിക്കാന്‍ ഒരു രാജ്യവുമില്ലാതെ ലോകം ഏകധ്രുവമായി മാറിയിരിക്കുന്നു.

നാറ്റോ ചാര്‍ട്ടറിന്റെ ആര്‍ട്ടിക്കിള്‍ 1 അനുസരിച്ച്, 'ഐക്യരാഷ്ട്ര സഭയുടെ ചാര്‍ട്ടറില്‍ പറഞ്ഞിരിക്കുന്നതുപോലെ, അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ഉറപ്പാക്കുന്ന തരത്തില്‍ സമാധാനപരമായ മാര്‍ഗങ്ങളിലൂടെ ഇടപെടാന്‍ കഴിയുന്ന ഏതൊരു അന്താരാഷ്ട്ര തര്‍ക്കവും പരിഹരിക്കാന്‍ കക്ഷികള്‍ ഏറ്റെടുക്കുന്നുവെന്നാണ്. നീതി അപകടത്തിലല്ല, ഐക്യരാഷ്ട്ര സഭയുടെ ഉദ്ദേശ്യങ്ങള്‍ക്ക് വിരുദ്ധമായ ഏതെങ്കിലും വിധത്തിലുള്ള ഭീഷണിയില്‍ നിന്നോ ബലപ്രയോഗത്തില്‍ നിന്നോ അവരുടെ അന്താരാഷ്ട്ര ബന്ധങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക എന്നാണ്.

നാറ്റോയുടെ അസ്തിത്വം സൈനികമായതുകൊണ്ട് തന്നെയാണ് 2014 ല്‍ റഷ്യ ക്രീമിയ ആക്രമിച്ച് പിടിച്ചടക്കിയതിന്റെ പശ്ചാത്തലത്തില്‍ അംഗ രാജ്യങ്ങള്‍ അവരുടെ ജി.ഡി.പിയുടെ രണ്ട് ശതമാനം പ്രതിരോധത്തിന് നീക്കിവെക്കണമെന്ന ധാരണയിലെത്തിയത്. എന്നാല്‍ ചുരുക്കം അംഗങ്ങളേ ഈ വാഗ്ദാനം പാലിച്ചുള്ളൂ. ഈ വിഷയം ഉന്നയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 2019ല്‍ നടത്തിയ ഇടപെടലുകള്‍ സഖ്യത്തില്‍ വിള്ളലുകള്‍ വീഴ്ത്തിയിരുന്നു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam