കേരളത്തില്‍ ആഞ്ഞടിച്ച യുഡിഎഫ് തരംഗം കേവലം ഒരു രാഷ്ട്രീയ മാറ്റമല്ല. മറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യക്തി കേന്ദ്രീകൃത ഭരണശൈലിക്കേറ്റ തിരിച്ചടിയാണെന്നാണ് വിലയിരുത്തല്‍. എല്ലാ മേഖലകളില്‍ നിന്നും ജനങ്ങള്‍ എല്‍ഡിഎഫിനെതിരെ വോട്ട് രേഖപ്പെടുത്തി. ഭരണവിരുദ്ധ വികാരത്തിനൊപ്പം മുഖ്യമന്ത്രിയുടെ 'ധാര്‍ഷ്ട്യം' എന്ന് വിശേഷിപ്പിക്കപ്പെട്ട ഇടപെടലുകളും തോല്‍വിക്ക് ആക്കം കൂട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍.
കോട്ടകള്‍ തകര്‍ന്ന ദിനം
ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടകളായ പയ്യന്നൂരും തൃക്കരിപ്പൂരും തളിപ്പറമ്പും പോലും തകര്‍ന്നു വീണത് സിപിഎമ്മിനെ ഞെട്ടിച്ചിട്ടുണ്ട്. സ്വന്തം മണ്ഡലമായ ധര്‍മ്മടത്ത് പോലും മുഖ്യമന്ത്രിക്ക് ജയിച്ചു കയറാന്‍ കഠിനമായി പ്രയത്‌നിക്കേണ്ടി വന്നത് യുഡിഎഫ് തരംഗത്തിന്റെ ആഴം വ്യക്തമാക്കുന്നു. വ്യക്തി പ്രഭാവത്തില്‍ ഊന്നിയുള്ള പ്രചാരണ തന്ത്രം ജനങ്ങള്‍ തള്ളിക്കളഞ്ഞുവെന്നാണ് ഫലം സൂചിപ്പിക്കുന്നത്.
പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം
തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിക്കുള്ളിലെ അതൃപ്തി പരസ്യമായി പുറത്തുവന്നു തുടങ്ങി. ''ഞാന്‍'' എന്ന ഭാവം ആധുനിക സമൂഹത്തിന് ചേര്‍ന്നതല്ലെന്നും വ്യക്തികേന്ദ്രീകൃതമായ തെറ്റുകള്‍ തിരുത്തണമെന്നും അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി ഫേസ്ബുക്കില്‍ കുറിച്ചു. ഇത് പാര്‍ട്ടിക്കെതിരായ വിധിയല്ലെന്നും മറിച്ച് ഒരാളിലേക്ക് മാത്രം അധികാരം കേന്ദ്രീകരിക്കുന്നതിനെതിരായ വൈകാരിക പ്രതികരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ മീഡിയയിലെ ഇടതുപക്ഷ ഹാന്‍ഡിലുകളും നേതൃമാറ്റത്തിനായി ശബ്ദമുയര്‍ത്തുന്നുണ്ട്.
അന്ത്യം കുറിക്കുന്നത് ഒരു ശൈലിക്ക്
കാല്‍ നൂറ്റാണ്ടുകാലം പാര്‍ട്ടിയെയും പത്ത് വര്‍ഷം ഭരണത്തെയും തന്റെ വിരല്‍ത്തുമ്പില്‍ നിയന്ത്രിച്ച പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ പതനമാണിതെന്നും വിലയിരുത്തലുണ്ട്. തോല്‍വിയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം മുഖ്യമന്ത്രിയുടെ ചുമലില്‍ വരുമെന്നതിനാല്‍, പാര്‍ട്ടിയില്‍ അദ്ദേഹത്തിനുള്ള അപ്രമാദിത്തം അവസാനിക്കാനാണ് സാധ്യത. വരും ദിവസങ്ങളില്‍ സിപിഎമ്മിനുള്ളില്‍ വലിയ തിരുത്തല്‍ നടപടികള്‍ക്കും നേതൃമാറ്റ ചര്‍ച്ചകള്‍ക്കും ഈ വിധി വഴിയൊരുക്കും.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
