അല്പം അമേരിക്കൻ കുടിയേറ്റ ചരിത്രം

JUNE 11, 2025, 12:19 AM

1965നുശേഷമാണ് ഇന്ത്യാക്കാർ വ്യാപകമായ തോതിൽ അമേരിക്കയിൽ കുടിയേറിത്തുടങ്ങിയത്. 2012ലെ സെൻസസ് അനുസരിച്ച് 45 ലക്ഷത്തോളം ഇന്ത്യൻ വംശജരാണ് അമേരിക്കയിൽ താമസക്കാരായിട്ടുള്ളത്. പൗരത്വവും രാഷ്ട്രീയ സ്വാതന്ത്ര്യവും അനുവദനീയമാണെന്നുള്ളതാണ് അമേരിക്കൻ കുടിയേറ്റത്തിന്റെ പ്രത്യേകത.

ഏറ്റവും കൂടുതൽ വിദേശ ഇന്ത്യാക്കാർ താമസമുറപ്പിച്ചിരിക്കുന്ന രാജ്യമാണ് അമേരിക്കൻ ഐക്യനാടുകൾ. എന്നാൽ 1946 വരെ ഇന്ത്യാക്കാർക്കു പൗരത്വം നിഷിദ്ധമായിരുന്നു അമേരിക്കയിൽ. അതിനുശേഷം പ്രതിവർഷം 100 ഇന്ത്യാക്കാർ എന്ന ക്വോട്ടയനുസരിച്ചാണ് പൗരത്വം നൽകിത്തുടങ്ങിയത്. 1965നുശേഷമാണ് ഇന്ത്യാക്കാർ വ്യാപകമായ തോതിൽ അമേരിക്കയിൽ കുടിയേറിത്തുടങ്ങിയത്. 2012ലെ സെൻസസ് അനുസരിച്ച് 45 ലക്ഷത്തോളം ഇന്ത്യൻ വംശജരാണ് അമേരിക്കയിൽ താമസക്കാരായിട്ടുള്ളത്. 

പൗരത്വവും രാഷ്ട്രീയ സ്വാതന്ത്ര്യവും അനുവദനീയമാണെന്നുള്ളതാണ് അമേരിക്കൻ കുടിയേറ്റത്തിന്റെ പ്രത്യേകത. അതോടെ രാഷ്ട്രീയരംഗത്തു തങ്ങളുടെ പ്രാഗത്ഭ്യം തെളിയിക്കാൻ ഇന്ത്യാക്കാർക്കു സാധിച്ചിട്ടുമുണ്ട്. 1956ൽ അമേരിക്കൻ പ്രതിനിധിസഭയിൽ അംഗമായിത്തീർന്ന ദിലീപ് സിങ് സൗണ്ട് ആണ് ആദ്യമായി രാഷ്ട്രീയരംഗത്തു പ്രശോഭിച്ച ഇന്ത്യാക്കാരൻ. അതിനുശേഷം ലൂയിസിയാന ഗവർണ്ണറായിത്തീർന്ന ബോബി ജിൻഡൽ, അമേരിക്കയുടെ യു.എൻ അംബാസിഡറായ നിക്കി ഹേലി, അമേരിക്കൻ സെനറ്റിൽ അംഗമായ കമലാ ഹാരിസ് തുടങ്ങിയവരാണ് രാഷ്ട്രീയരംഗത്തു ശോഭിക്കുന്ന ഇന്ത്യാക്കാർ. നൊബേൽ സമ്മാനാർഹരായ പല ഇന്ത്യക്കാരും അമേരിക്കയിൽ സ്ഥിരത്താമസക്കാരായിട്ടുമുണ്ട്.

vachakam
vachakam
vachakam

ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടുന്നതിനു മുൻപ് മലയാളികളാരും അമേരിക്കയിൽ സ്ഥിരത്താമസക്കാരായിരുന്നില്ല. ഒരു മലയാളി പുരോഹിതനായിരുന്ന ഫാ. ജോൺ ചിറമേലാണ് ആദ്യമായി അമേരിക്കയിലെത്തിയതെന്നു കരുതപ്പെടുന്നു. അതിനുശേഷം 1952ൽ ഫാ. മാത്യു തെക്കേക്കര എന്ന വൈദികനാണ് ആദ്യകാല കുടിയേറ്റക്കാരിൽ പ്രമുഖൻ. അദ്ദേഹം അമേരിക്കയിലെ നാസായിൽ പ്രതിരോധ ഉപദേഷ്ടാവ് വരെയായിത്തീർന്നു. 

അമേരിക്കയിലേയ്ക്കുള്ള മലയാളി പ്രവാഹം ശക്തിയാർജ്ജിച്ചത് 1965ൽ കുടിയേറ്റ നിയമങ്ങളിൽ ഇളവ് വരുത്തിയതോടെയാണ്. 1981 ആയപ്പോഴേക്കും ഏകദേശം 35000 മലയാളികൾ അവിടെ എത്തിയിരുന്നു. അതിനുശേഷം കുടിയേറ്റം പൂർവ്വാധികം ശക്തിപ്രാപിക്കുകയുണ്ടായി. ഇപ്പോൾ ഏകദേശം ആറ് ലക്ഷം മലയാളികൾ അമേരിക്കയിലുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്.
വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് അമേരിക്കയിൽ കുടിയേറിയിരിക്കുന്നത്.

1980കളിലെ ഒരു കണക്കനുസരിച്ച് അമേരിക്കയിൽ എത്തിയ മലയാളികളിൽ 94 ശതമാനം ഹൈസ്‌കൂൾ വരെയും 55 ശതമാനം കോളേജു തലം വരെയും വിദ്യാഭ്യാസം നടത്തിയിട്ടുള്ളവരാണ്. അവരുടെ കൂട്ടത്തിൽ സാങ്കേതിക വിദഗ്ദ്ധർ, ഗവേഷകർ, നഴ്‌സുമാർ, ഡോക്ടർമാർ, എൻജിനീയർമാർ, വിദ്യാഭ്യാസ പ്രവർത്തകർ തുടങ്ങിയവരാണേറെയും. മൊത്തത്തിൽ സാമൂഹ്യപരമായും സാമ്പത്തികമായും ഉയർന്ന നിലവാരമുള്ളവരാണ് മലയാളികളിലേറെയും. അമേരിക്കയിലെത്തിയ പല മലയാളികളും തങ്ങളുടെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ളവരുമാണ്. 

vachakam
vachakam
vachakam

ശശി തരൂർ, വിനോദ് തോമസ്, കെ.സി. സക്കറിയ തുടങ്ങിയവർക്ക് അമേരിക്കയിൽ താമസത്തിനിടയിലാണ് തങ്ങളുടെ പ്രാഗത്ഭ്യം തെളിയിക്കാനായത്. ഇപ്പോൾ അമേരിക്കൻ പ്രതിനിധിസഭയിലെ അംഗമായ പ്രമീള ജയപാൽ രാഷ്ട്രീയരംഗത്തു ശോഭിക്കുന്ന ഒരു മലയാളി വനിതയാണ്.

വിദേശ പഠനം എന്ന ആശയം

കൊളോണിയൽ കാലഘട്ടത്തിൽ, ലോക തലസ്ഥാനങ്ങളിലേക്കുള്ള വിദ്യാർത്ഥി പ്രവാഹത്തിന്റെ ഭൂരിഭാഗവും കോളനികളിൽ നിന്നാണ് വന്നത്. തിരഞ്ഞെടുത്ത പൗരന്മാർക്ക് ഉന്നത വിദ്യാഭ്യാസം നേടുന്നതിനുള്ള വഴികൾ സാമ്രാജ്യത്വ സർക്കാരുകൾ ഒരുക്കി നൽകി . ബിരുദധാരികൾ കഴിവുകൾ വികസിപ്പിക്കുകയും കൊളോണിയൽ ഭരണാധികാരികളുടെ മൂല്യങ്ങൾ സ്വാംശീകരിക്കുകയും ചെയ്തുകഴിഞ്ഞാൽ, അവർ സ്വന്തം നാട്ടിലേക്ക് മടങ്ങി കൊളോണിയൽ ഭരണത്തിൽ സേവനമനുഷ്ഠിക്കുമെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വിദേശ പഠനം എന്ന ആശയം.

vachakam
vachakam
vachakam

പത്തൊമ്പതാം നൂറ്റാണ്ടിൽ ശക്തിപ്രാപിച്ച പ്രതിഭാസമാണ് കുടിയേറ്റം. പലതരത്തിലുള്ള കുടിയേറ്റങ്ങളുണ്ടെങ്കിലും സാമ്പത്തിക മേന്മ കൈവരിക്കണമെന്ന ലക്ഷ്യത്തോടെ സ്വമേധയാ നടത്തുന്നവയാണ് അവയിൽ പ്രധാനം. വ്യവസായവിപ്ലവത്തോടെയാണിത് വ്യാപകമായിത്തീർന്നത്. വ്യവസായവിപ്ലവത്തോടെ ആവിർഭവിച്ച നൂതനമായ തൊഴിലവസരങ്ങൾ തേടിയുള്ള പ്രവാഹത്തോടെയാണ് ആധുനിക കാലത്തെ കുടിയേറ്റം ശക്തിയാർജ്ജിച്ചത്. തൊഴിലവസരങ്ങളാണ് ആൾക്കാരെ കുടിയേറ്റത്തിന് ആകർഷിക്കുന്ന നിർണ്ണായക ഘടകം.
ശീതയുദ്ധ കാലഘട്ടം വിദേശ സഹായത്തിലും വിദേശ വിദ്യാർത്ഥികളുടെ ധനസഹായത്തിലും കാര്യമായ സ്വാധീനം ചെലുത്തി. 

വികസ്വര ലോകവുമായി ശാസ്ത്രീയ അറിവ് വിതരണം ചെയ്യുന്നതിനും വ്യാവസായിക പുരോഗതി പങ്കിടുന്നതിനുമുള്ള നയത്തിന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹായം ആവശ്യമായിരുന്നു. യുഎസ്എഐഡിക്കുള്ള പിന്തുണ വിദേശനയ ദൗത്യത്തെ ഉന്നത വിദ്യാഭ്യാസത്തിനുള്ള പിന്തുണയുമായി ബന്ധിപ്പിച്ചു. ശീതയുദ്ധ എതിരാളികൾ വിദേശ പഠന പരിപാടികൾക്ക് ധനസഹായം നൽകുകയും വികസ്വര രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ ആകർഷിക്കാൻ മത്സരിക്കുകയും ചെയ്തു.

അന്താരാഷ്ട്ര വിദ്യാർത്ഥി കുടിയേറ്റം സുഗമമാക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഏറ്റവും പ്രശസ്തമായ അന്താരാഷ്ട്ര വിനിമയ പരിപാടികളിൽ ഒന്നാണ് ഫുൾബ്രൈറ്റ് പ്രോഗ്രാം. 1946 ൽ സ്ഥാപിതമായ ഫുൾബ്രൈറ്റ് പ്രോഗ്രാം വിദ്യാർത്ഥികൾക്കും, പണ്ഡിതന്മാർക്കും, അധ്യാപകർക്കും, പ്രൊഫഷണലുകൾക്കും പഠനത്തിനും ഗവേഷണത്തിനും ഗ്രാന്റുകൾ നൽകുന്നു. യുദ്ധത്തിൽ നിന്നുള്ള അധിക സ്വത്തിന്റെ വിൽപ്പനയിൽ നിന്നുള്ള വരുമാനം ഉപയോഗിച്ചാണ് ഫുൾബ്രൈറ്റ് പ്രോഗ്രാം തുടക്കത്തിൽ ധനസഹായം നൽകിയത്, കൂടാതെ 'വിദ്യാഭ്യാസം, സംസ്‌കാരം, ശാസ്ത്രം എന്നീ മേഖലകളിലെ വിദ്യാർത്ഥികളുടെ കൈമാറ്റത്തിലൂടെ അന്താരാഷ്ട്ര സൗഹാർദ്ദം' പ്രോത്സാഹിപ്പിക്കുക എന്ന തത്വത്തിലാണ് ഇത് സ്ഥാപിതമായത്. എന്നാൽ ആ അന്തരീക്ഷമൊക്കെപാടെ മാറിയിരിക്കുന്നു ഇന്ന്. 

അഞ്ചു ലക്ഷം കുടിയേറ്റക്കാരെ നാടുകടത്താൻ ട്രംപ് സർക്കാർ മുന്നിട്ടിറങ്ങി. അതിന് അനുമതി നൽകിയിരിക്കയാണ് സുപ്രീംകോടതി. അതായത് താൽകാലിക രേഖകളുള്ള 5 ലക്ഷം പേർ ഉടൻ പുറത്താകും. ജോ ബൈഡൻ പ്രസിഡന്റായിരുന്നപ്പോൾ കൊണ്ടുവന്ന ഇമിഗ്രേഷൻ പരോൾ എന്ന പദ്ധതിയാണ് ഇപ്പോൾ അസാധുവാകുന്നത്. സംഘർഷ മേഖലകളിൽ നിന്നുള്ളവർക്ക് ആശ്വാസമായിരുന്നു ആ പദ്ധതി.  പുറത്താക്കാനുള്ള ശ്രമം മസാച്ചുസെറ്റ്‌സ് ഫെഡറൽ കോടതി തടഞ്ഞിരുന്നു. ട്രംപ് സർക്കാർ അതിനെതിരെ അടിയന്തര ഹർജി നൽകി. അതിലാണ് സുപ്രീകോടതി ഉത്തരവ്. 

വിദ്യാഭ്യാസത്തിനും കടിഞ്ഞാൺ

ഇതിന് തൊട്ടുമുമ്പാണ് വിദേശ വിദ്യാർത്ഥികൾക്ക് വിസ നൽകുന്നത് നിർത്തി വയ്ക്കാൻ ട്രംപ് എംബസികളോട് ആവശ്യപ്പെട്ടത്. സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ കൂടി നോക്കിയിട്ടേ ഇനി അമേരിക്കൻ വിസ കിട്ടൂ. ഹാർവാർഡ് പോലുള്ള യൂണിവേഴ്‌സിറ്റികളെ ലക്ഷ്യമിട്ടുള്ള നടപടികൾക്ക് ശേഷമാണ് ഇത് രണ്ടും നടക്കുന്നത്. ഇവരെ തീവ്ര ഇടത് എന്ന് ട്രംപ് ആരോപിക്കുന്നു. ഇസ്രയേൽ വിരുദ്ധ പ്രതിഷേധങ്ങളാണ് കാരണം. 

യൂണിവേഴ്‌സിറ്റികൾക്കും അത് തിരിച്ചടിയാണ്. വിദേശ വിദ്യാർത്ഥികളുടെ ഫീസ് അവരുടെ ഫണ്ടിംഗിന്റെ വലിയൊരു ഭാഗമാണ്. എന്തായാലും വിദേശ വിദ്യാർത്ഥികളുടെ അപേക്ഷകൾ മാറ്റിവച്ചു കഴിഞ്ഞു. എംബസി അപ്പോയിൻമെന്റുകൾ നേടിയവർക്ക് അതുമായി മുന്നോട്ടുപോകാം.

യൂണിവേഴ്‌സിറ്റികളുടെ ഫണ്ടിംഗിൽ പ്രസിഡന്റ് പിടികൂടിയതും ഇപ്പോഴത്തെ നടപടികളുടെ ഭാഗമാണ്. ഹാർവേഡിനുള്ള 2.65 ബില്യന്റെ ഫണ്ടാണ് ട്രംപ് തടഞ്ഞത്. 100 മില്യന്റെ മറ്റൊരു ഫണ്ടും പുനരാലോചനക്കായി മാറ്റിവച്ചു. ട്രംപിന്റെ നിർദ്ദേശങ്ങളോടൊന്നും ഹാർവേഡ് വഴങ്ങിയില്ല. ഹാർവേഡിന് വഴിതെറ്റി എന്ന് ട്രംപ് പോസ്റ്റിട്ടു. അതിന്റെയെല്ലാം അവസാനമാണിപ്പോൾ പുതിയ നിയമം.

എമ എൽസ എൽവിൻ

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam